യോഗി ഭരിക്കുന്ന യുപിയിലെ ഗോശാലയില്‍ പട്ടിണി മൂലം ചത്തത് 12ലധികം പശുക്കള്‍; ഗോരക്ഷകര്‍ക്കെതിരെ പ്രക്ഷോഭവുമായി പ്രദേശവാസികള്‍

single-img
8 June 2019

യോഗി ആദിത്യനാഥ്‌ മുഖ്യമന്ത്രിയായ യുപിയിലെ കനൂജ് ജില്ലയിലെ ഗോശാലയില്‍ പട്ടിണി മൂലം 12ലധികം പശുക്കള്‍ ചത്തു. 15ല്‍ കൂടുതല്‍ പശുക്കള്‍ ചത്തെന്നും കുറച്ചു പശുക്കളെ കാണാതായെന്നും ആരോപിച്ചുകൊണ്ട്‌ പ്രദേശത്തെ ജനങ്ങള്‍ ഗോശാലക്ക് പുറത്ത് പ്രക്ഷോഭമാരംഭിച്ചു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് പശുവിനെ കറക്കാന്‍ വന്നപ്പോള്‍ ഇവിടത്തെ പശുക്കളെയെല്ലാം ക്ഷീണിതരായാണ് കണ്ടത്.

ഇതിനെ തുടര്‍ന്ന് ഗോശാലയുടെ പ്രധാനിയോട് അവരെ ശരിക്ക് നോക്കാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പശുക്കള്‍ക്ക് ഒരു കുഴപ്പവുമില്ലെന്നായിരുന്നു അയാളുടെ മറുപടി. പക്ഷെ ഒരു പശു വൈകുന്നേരത്തോടെ ചാകുകയും മൃതദേഹം പുറക് വശത്തേക്ക് വലിച്ചെറിഞ്ഞെന്നും പ്രദേശത്തെ ക്ഷീര കര്‍ഷകനായ സന്ദീപ് യാദവ് പറഞ്ഞു.അവിടെയുള്ള ഗ്രാമങ്ങളായ ജെവോന്‍, ബഷീറാപൂര്‍ ഭാഗ് എന്നിവിടത്തെ ഗ്രാമസഭ തലവന്‍മാരാണ് ഈ ഗോശാലയുടെ മേല്‍നോട്ടക്കാര്‍. യോഗി ഭരിക്കുന്ന ഈ സര്‍ക്കാരിന്റെ കാലത്ത് പശുക്കളുടെ അവസ്ഥ ഇതാണ്, അതും പശുവിന്റെയും ഗംഗയുടേയും പേര് പറഞ്ഞ് വന്ന സര്‍ക്കാര്‍, മറ്റൊരു പ്രദേശവാസി പറഞ്ഞു

ഗോസംരക്ഷകര്‍ അവര്‍ ചത്ത പശുക്കളുടെ മൃതദേഹം മറച്ചുവെക്കുകയാണ്. ഇവര്‍ക്കെതിരെ കശാപ്പ് നിയമമനുസരിച്ച് കേസെടുക്കണം. സംസ്ഥാനത്തെ പശുക്കളെ സംരക്ഷിക്കുന്നതിന് വേണ്ടി സര്‍ക്കാര്‍ ആരംഭിച്ച ഗോശാലയാണിതെന്നും അദ്ദേഹം പറഞ്ഞു.