ബാലഭാസ്കറിന്റെ മരണവും സ്വർണ്ണക്കടത്തുകേസിലെ പ്രതികളുമായുള്ള ബന്ധം അന്വേഷിക്കാൻ ക്രൈം ബ്രാഞ്ച്
സ്വര്‍ണക്കടത്ത് കേസില്‍ മുന്‍ മാനേജര്‍ പ്രതിയായതോടെ വയലിനിസ്റ്റ് ബാലഭാസ്കറിന്റെ അപകട മരണത്തിലെ ദൂരൂഹതകള്‍ അന്വേഷിക്കാൻ ക്രൈംബ്രാഞ്ച്. സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന ഡിആര്‍ഐ ഉദ്യോഗസ്ഥരില്‍നിന്ന് ക്രൈംബ്രാഞ്ച് വിവരങ്ങള്‍ ശേഖരിച്ചു.
പ്രകാശ് തമ്പിയെ ഡിആർഐ സ്വർണ്ണക്കടത്തിൽ പ്രതി ചേർത്ത് അറസ്റ്റ് ചെയ്ത പ്രകാശ് തമ്പി ബാലഭാസ്കറിന്റെ സംഗീത പരിപാടികളുടെ സംഘാടകനായിരുന്നു. നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ കാന്റീന്‍ നടത്തിരുന്ന പ്രകാശ് തമ്പി അവിടെവച്ചാണ് ബാലഭാസ്കറുമായി അടുപ്പത്തിലാകുന്നത്.
കേസിൽ ഒളിവിൽ കഴിയുന്ന പ്രധാന പ്രതി വിഷ്ണുവാണ് ബാലഭാസ്കറിന്‍റെ സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്തിരുന്നത്. കോളേജ് കാലം മുതല്‍ ബാലഭാസ്കറിന്റെ സുഹൃത്താണ് വിഷ്ണു. ബാലഭാസ്കറിന്റെ മരണത്തിനിടയാക്കിയ അപകടത്തിൽ വണ്ടി ഓടിച്ച അര്‍ജുന്‍ വിഷ്ണുവിന്റെ സുഹൃത്തായിരുന്നു. വിഷ്ണുവാണ് ഇയാളെ ഡ്രൈവറായി നിയമിച്ചത്.
ഡ്രൈവര്‍ അര്‍ജുനെ വീണ്ടും ചോദ്യം ചെയ്യും. ദൃക്സാക്ഷികളില്‍നിന്നും ബന്ധുക്കളില്‍നിന്നും വീണ്ടും മൊഴിയെടുക്കും. അപകട സമയത്ത് കാര്‍ ഓടിച്ചിരുന്നത് ബാലഭാസ്കറാണോ
ഡ്രൈവര്‍ അര്‍ജുനാണോ എന്ന് തുടക്കത്തിലേ ആശയക്കുഴപ്പം നിലനിന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട ശാസ്ത്രീയ പരിശോധനാ ഫലം വരാന്‍ കാത്തിരിക്കുകയാണ്.
ബാലഭാസ്കറിന്‍റെ മരണത്തിൽ പ്രകാശ് തമ്പിയ്ക്കും വിഷ്ണുവിനും പങ്കുണ്ടെന്ന് ബാലഭാസ്കറിന്‍റെ അച്ഛൻ കെ സി ഉണ്ണി ആരോപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഡിആർഐ ഉദ്യോഗസ്ഥരിൽ നിന്ന് ബാലഭാസ്കറിന്‍റെ മരണം സംബന്ധിച്ച പരാതി അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംഘം വിവരങ്ങൾ ശേഖരിച്ചത്.
സ്വര്‍ണക്കടത്ത് സംഘത്തില്‍പ്പെട്ട മുന്‍ മാനേജരുമായി ബാലഭാസ്കറിന് എന്തെങ്കിലും സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നോ എന്നാണ് ഇപ്പോള്‍ പരിശോധിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.
പാലക്കാടുള്ള ആശുപത്രി ഉടമയുടെ പേരിലും ബാലഭാസ്‌കറിന്‍റെ മരണവുമായി ബന്ധപ്പെട്ട് ബന്ധുക്കൾ സംശയം ഉന്നയിച്ചിരുന്നു. ഇവരുമായി വിഷ്ണുവിനും പ്രകാശിനും അടുത്ത ബന്ധമുണ്ടായിരുന്നുവെന്നാണ് ബന്ധുക്കളുടെ പരാതി. പ്രകാശ് തമ്പിയും വിഷ്ണുവും ബാലഭാസ്കറിന്‍റെ പരിപാടികളുടെ കോർഡിനേഷൻ ജോലികൾക്കിടെ വിദേശയാത്രകൾ നടത്തിയിരുന്നതായാണ് ആരോപണം. അപകടം നടന്ന ദിവസം എവിടെ എത്തി എന്ന് തിരക്കി ബാലഭാസ്കറിന്‍റെ ഫോണിലേക്ക് നിരന്തരം കോളുകൾ വന്നിരുന്നുവെന്നും അപകടത്തിന് ശേഷം ആശുപത്രിയിൽ ആദ്യം എത്തിയത് പ്രകാശ് തമ്പിയാണെന്നും ബന്ധുക്കൾ പറയുന്നു.
എന്നാൽ സ്വർണക്കടത്ത് കേസിൽ പ്രതിസ്ഥാനത്തുള്ള പ്രകാശ് തമ്പി,വിഷ്ണു എന്നിവർ ബാലഭാസ്കറിന്‍റെ മാനേജർമാർ അല്ലായിരുന്നുവെന്നും ചില പ്രാദേശിക പ്രോഗ്രാമുകളുടെ കോർഡിനേഷൻ മാത്രമേ ഇവർ നടത്തിയിരുന്നുള്ളൂ എന്നുമാണ് ബാലഭാസ്കറിന്‍റെ ഭാര്യ ലക്ഷ്മിയുടെ പ്രതികരണം. കോർഡിനേഷൻ ജോലികൾക്കുള്ള പ്രതിഫലവും ഇവർക്ക് നൽകിയിരുന്നുവെന്നും ഇതല്ലാതെ മറ്റ് ഔദ്യോഗികമായ ഒരു കാര്യങ്ങളിലും ഇവർക്ക് യാതൊരു പങ്കും ഉണ്ടായിരുന്നില്ലെന്നും ലക്ഷ്മി ബാലഭാസ്കറിന്‍റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പ്രതികരിച്ചിരുന്നു.