യാക്കൂബ് കൊലക്കേസിൽ ആർഎസ്എസ് പ്രവർത്തകൻ വത്സൻ തില്ലങ്കരിയെ വെറുതേ വിട്ടു; ഒന്നു മുതൽ അഞ്ചുവരെ പ്രതികൾ കുറ്റക്കാർ

single-img
22 May 2019

സിപിഎം പ്രവര്‍ത്തകൻ യാക്കൂബ് കൊല്ലപ്പെട്ട കേസിൽ ഒന്നു മുതൽ അഞ്ചുവരെ പ്രതികൾ കുറ്റക്കാരെന്ന് കോടതി. ആറ്മുതൽ 16 വരെ പ്രതികളെ വെറുതേ വിട്ടു. കുറ്റക്കാർക്കുള്ള ശിക്ഷ അൽപ്പസമയത്തിനകം പ്രഖ്യാപിക്കും. ശങ്കരൻ, മനോജ്, വിജേഷ്, പ്രകാശ്, കാവ്യേഷ് എന്നിവരാണ് കുറ്റക്കാരായി കോടതി കണ്ടെത്തിയത്.

തലശേരി രണ്ടാം അഡിഷണൽ ജില്ലാ സെഷൻസ് കോടതിയാണ് വിധി പറയുക. ‍2006 ജൂൺ 13 നാണ് ആർഎസ്എസ് – ബിജെപി പ്രവർത്തകർ യാക്കൂബിനെ ബോംബെറിഞ്ഞ് കൊന്നത്. ഗൂഢാലോചനക്കുറ്റമാണ് വത്സൻ തില്ലങ്കേരിക്കെതിരെ ചുമത്തിയിരുന്നത്.

പ്രൊസിക്യൂഷന് വേണ്ടി അഡീഷണല്‍ ഗവ. പ്ലീഡര്‍ കെ.പി ബിനീഷും പ്രതിഭാഗത്തിന് വേണ്ടി അഡ്വ. എന്‍.ഭാസക്കരന്‍ നായര്‍, അഡ്വ. ജോസഫ് തോമസ്, അഡ്വ. ടി.സുനില്‍കുമാര്‍, അഡ്വ. പി പ്രേമരാജന്‍ എന്നിവരുമാണ് ഹാജരായത്.