ശശികല പറഞ്ഞത് പച്ചക്കള്ളം; റെഡി റ്റു വെയിറ്റ് ക്യാംപയിനുമായി ശശികലയ്ക്കു ബന്ധമുണ്ടായിരുന്നതിൻ്റെ തെളിവുകൾ പുറത്ത്

single-img
11 May 2019

ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികലക്കു റെഡി റ്റു വെയിറ്റ് ക്യാംപയിനുമായുള്ള ബന്ധം തെളിയിക്കുന്ന തെളിവുകൾ പുറത്ത്. റെഡി റ്റു വെയിറ്റ് ക്യാംപയിനുമായി തനിക്കു ബന്ധമില്ലെന്നായിരുന്നു ശശികല കഴിഞ്ഞദിവസം പറഞ്ഞിരുന്നത്. റെഡി റ്റു വെയിറ്റ് ക്യാംപയിൻ ആരംഭിച്ച സമയത്തു ശശികല ഉൾപ്പടെയുള്ളവർ “I support ready to wait campaign” എന്ന കാർഡുമായി നിൽക്കുന്ന പടം അവർ തന്നെയാണ് അവരുടെ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നത്.

ടൈംസ് ഓഫ് ഇന്ത്യയ്ക്ക് കഴിഞ്ഞ ദിവസം നല്‍കിയ അഭിമുഖത്തിലാണ് ശശികല റെഡി റ്റു വെയിറ്റ് ക്യാംപയിനെ തള്ളിപ്പറഞ്ഞത്. റെഡി റ്റു വെയിറ്റ് ക്യാംപയിനുമായി ആചാര സംരക്ഷണ സമതിക്ക് ഒരു ബന്ധവുമില്ലെന്നും ശബരിമല പ്രക്ഷോഭത്തില്‍ റെഡി റ്റു വെയിറ്റ് ബിജെപിക്കൊപ്പമല്ലെന്നുമാണ് ശശികല ഇപ്പോൾ പറയുന്നത്.

ശശികല ഉൾപ്പടെയുള്ളവർ റെഡി റ്റു വെയിറ്റ് ക്യാംപയിനെ തള്ളിപ്പറഞ്ഞു രംഗത്തെത്താൻ കാരണം ലോകസഭാ തെരഞ്ഞെടുപ്പ് അവസാനിച്ചതോടെ ആർ എസ് എസ് നിലപാട് തിരുത്തിയതാണെന്നും സൂചനകളുണ്ട്. ആദ്യം മുതൽ തന്നെ  ആർ എസ് എസ്സിന് ശബരിമലയിൽ സ്ത്രീകൾ കയറണം എന്ന നിലപാടായിരുന്നു. എന്നാൽ പിന്നീട് ഇത് മതവികാരം ആളിക്കത്തിക്കാൻ ഉപകരിക്കും എന്ന് കണ്ടു കൊണ്ടാണ് നിലപാട് മാറ്റിയത്.