മധുരയില്‍ ദളിത് പീഡനം; മേല്‍ ജാതിയില്‍പ്പെട്ടവര്‍ ദളിത് യുവാവിനെ മലം തീറ്റിക്കുകയും മൂത്രം കുടിപ്പിക്കുകയും ചെയ്തു
മധുരയിലെ തിരുവാരൂര്‍ ജില്ലയിലെ മന്നാര്‍ഗുഡിക്കടുത്തുള്ള തിരുവണ്ടുതുറൈ ഗ്രാമത്തിൽ ദളിത് യുവാവിന് നേരെ മേൽജാതിക്കാരുടെ ആക്രമണം. ദളിത് യുവാവിനെ മേല്‍ ജാതിയില്‍പ്പെട്ടവര്‍ മലം തീറ്റിക്കുകയും മൂത്രം കുടിപ്പിക്കുകയും ചെയ്തുവെന്നാണ് പരാതി. തിരുവാരൂര്‍ ജില്ലയിലെ മന്നാര്‍ഗുഡിക്കടുത്തുള്ള തിരുവണ്ടുതുറൈ ഗ്രാമത്തിലാണ് സംഭവം.
സംസ്ഥാന പോലീസ് മേധാവി, ചീഫ് സെക്രട്ടറി തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയിട്ടും കൃത്യമായ നടപടിയെടുത്തില്ലെന്ന് ആരോപണമുണ്ട്. ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട് മൂന്ന് വര്‍ഷം മുമ്പ് തുടങ്ങിയ പ്രശ്നമാണ് മനുഷ്യത്വ രഹിതമായ കുറ്റകൃത്യത്തില്‍ അവസാനിച്ചത്. അന്ന് ഉത്സവത്തിൽ പങ്കെടുത്ത ദളിത് കുടുംബത്തെ പ്രതികള്‍ ആക്രമിക്കുകയായിരുന്നു.
കഴിഞ്ഞ മൂന്ന് വര്‍ഷത്തിലേറെയായി ഇവര്‍ക്ക് തന്നോടുള്ള ജാതീയമായ പകയാണ് ആക്രമണത്തിന് പിന്നിലെന്ന് ഇയാള്‍ പോലീസിൽ മൊഴി നല്‍കിയിട്ടുണ്ട്. മുത്തു എന്ന് വിളിക്കുന്നശക്തിവേലാണ് സംഭവത്തിലെ പ്രധാന പ്രതി. തിരുവണ്ടുതുറൈ ഗ്രാമത്തിൽ ഇഷ്ടിക ചൂള നടത്തുന്നയാളാണ് ദളിത് യുവാവ്. ചൂളയില്‍നിന്നും പുലര്‍ച്ചെ 2.30ന് വീട്ടിലേക്ക് ബൈക്കില്‍ തിരിക്കുകയായിരുന്ന ദലിത് യുവാവിനെ മുത്തു അടിച്ചു വീഴ്ത്തുകയായിരുന്നു.
അതിനുശേഷം ബന്ധുക്കളായ രണ്ട് പേരെ വിളിച്ചു വരുത്തി ക്രൂരമായി മര്‍ദിക്കുകയും ബന്ധിക്കുകയും ചെയ്തു. ബന്ധിച്ചശേഷം മനുഷ്യ വിസര്‍ജ്യം കൊണ്ടുവന്ന് വലിയ വടികൊണ്ട് തല്ലി തീറ്റിക്കുകയും ശരീരത്തിലേക്കും വായിലേക്കും മൂത്രമൊഴിക്കുകയും ചെയ്തു. ദളിത് യുവാവിന്റെ നിലവിളി കേട്ടെത്തിയ സമീപവാസികളാണ് യുവാവിനെ ആശുപത്രിയിലും പിന്നീട് പോലീസ് സ്റ്റേഷനിലുമെത്തിച്ചത്.
സംഭവത്തിൽ പ്രതികളായ മൂന്ന് പേരെയും നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. ഇവർക്കെതിരെ കേസെടുത്തെങ്കിലും പ്രധാന വകുപ്പുകളായ എസ് സി, എസ് ടി അട്രോസിറ്റീസ് പ്രിവന്‍ഷന്‍ ആക്ട് ചുമത്തിയില്ലെന്ന് യുവാവ് ആരോപിച്ചു. മുഖ്യപ്രതി മുത്തുവിനെ അറസ്റ്റ് ചെയ്ത് റിമാന്‍റിലാക്കിയെങ്കിലും മറ്റ് രണ്ട് പേരെ രക്ഷപ്പെടാന്‍ പോലീസ് അനുവദിച്ചെന്നും നാട്ടുകാര്‍ ആരോപിച്ചു.