ജാതി മാറി വിവാഹം കഴിച്ചതിന് ദമ്പതികളെ യുവതിയുടെ ബന്ധുക്കള്‍ തീകൊളുത്തി; 70 ശതമാനത്തോളം പൊള്ളലേറ്റ പെണ്‍കുട്ടി കൊല്ലപ്പെട്ടു
ജാതി മാറി വിവാഹം കഴിച്ചതിന്റെ പേരിൽ ദമ്പതികളെ യുവതിയുടെ ബന്ധുക്കള്‍ തീകൊളുത്തി. ഇതിൽ പെണ്‍കുട്ടി മരിക്കുകയും യുവാവിന് ഗുരുതരമായി പൊള്ളലേല്‍ക്കുകയും ചെയ്തു. ഈ മാസം ഒന്നിന് മഹാരാഷ്ട്രയിലെ അഹമ്മദ് നഗര്‍ ജില്ലയിലെ നിഘോജ് ഗ്രാമത്തിലായിരുന്നു സംഭവം. മംഗേഷ് റാന്‍സിങ്(23), ഭാര്യ രുക്മിണി(19) എന്നിവരാണ് മരിച്ചത്.
പെണ്‍കുട്ടിയുടെ അച്ഛനും അമ്മാവന്മാരുമുള്‍പ്പെടുന്ന സംഘമാണ് കൊലപാതകം നടത്തിയത്. ആക്രമണത്തിന് ശേഷം അച്ഛന്‍ രാമ ഭര്‍ട്ടിയ ഒളിവിലാണ്. മറ്റുള്ളവരെ പോലീസ് അറസ്റ്റ് ചെയ്തു.
ആറു മാസങ്ങൾക്ക് മുമ്പാണ് പെണ്‍കുട്ടിയുടെ വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് ഇരുവരും വിവാഹിതരാകുന്നത്. ഇരുവരും തമ്മിൽ വഴക്ക് ഉണ്ടാവുകയും ഏപ്രില്‍ 30ന് രുക്മിണി സ്വന്തം വീട്ടിലേക്ക് പോകുകയും ചെയ്തു.
പെൺകുട്ടിയെ തിരികെ വിളിക്കാൻ എത്തിയ മംഗേഷിനെ രുക്മിണിയുടെ വീട്ടുകാര്‍ അധിക്ഷേപിക്കുകയും തുടര്‍ന്ന് ഇരുവരുടെയും ശരീരത്തില്‍ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തുകയുമായിരുന്നു. സംഭവ കണ്ട അയല്‍വാസികള്‍ ഓടിയെത്തി തീയണച്ച് ഇരുവരെയും ആശുപത്രിയിലെത്തിച്ചു എങ്കിലും 70 ശതമാനത്തോളം പൊള്ളലേറ്റ രുക്മിണിയെ രക്ഷിക്കാനായില്ല.