തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ്റെ വിലക്ക് നീക്കുവാനായി ബിജെപി സമരം; സത്യാഗ്രഹം പി സി ജോർജ് ഉദ്ഘാടനം ചെയ്യും
ആനപ്രേമികളുടെ പ്രിയങ്കരനായ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെതിരേയുള്ള വിലക്ക് നീക്കാന്‍ തൃശൂരില്‍ നാളെ മുതല്‍ ബിജെപി പ്രക്ഷോഭം ആരംഭിക്കുന്നു. ബി.ജെ.പിയുടെ സമരം പി.സി. ജോര്‍ജ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ആനയ്ക്ക് വേണ്ടി സത്യാഗ്രഹ സമരമാണ് ബി.ജെ.പി. ആസൂത്രണം ചെയ്യുന്നത്.
മനുഷ്യരെ കൊന്ന ആനയെ എഴുന്നള്ളിക്കാന്‍ അനുവദിക്കില്ലെന്നാണ് വനം വകുപ്പ് അറിയിച്ചിരിക്കുന്നത്. ആനയ്‌ക്കെതിരെയുള്ള വനം വകുപ്പിന്റെ വിലക്ക് തുടരുന്ന പശ്ചാത്തലത്തിലാണ് ബി.ജെ.പി. പ്രക്ഷോഭത്തിലേക്ക് നീങ്ങുന്നത്. വിലക്കു നീക്കാന്‍ തൃശൂര്‍ എം.എല്‍.എ. കൂടിയായ മന്ത്രി വി.എസ്. സുനില്‍കുമാര്‍ വനം മന്ത്രിയ്ക്കും ഉദ്യോഗസ്ഥര്‍ക്കുമേലും സമ്മര്‍ദ്ദം ചെലുത്തിയിരുന്നു.
എന്നാൽ മന്ത്രിയുടെ അഭ്യർത്ഥനയ്ക്ക് ഉദ്യോഗസ്ഥര്‍ വഴങ്ങിയില്ല. തെച്ചിക്കോട്ടുകാവ് ദേവസ്വം നിലനില്‍ക്കുന്ന പ്രദേശം സി.പി.ഐ.എമ്മിന് ഏറെ സ്വാധീനമുള്ള മേഖലയാണ്. പാര്‍ട്ടി ഭരിക്കുന്ന കാലത്തും തങ്ങൾക്ക് നീതി കിട്ടിയില്ലെന്ന പരാതി പാർട്ടി പ്രവർത്തകർക്കുണ്ട് . ഈ അവസ്ഥ മനസ്സിലാക്കിയ ശേഷമാണ് ബിജെപി സമരത്തിനിറങ്ങിയത് എന്നാണ് സൂചനകൾ.