ആത്മഹത്യ ശ്രമത്തിന് കാരണം എസ്എഫ്ഐയിലെ വനിതാ നേതാക്കൾ; സംഘടനയുടെ പരിപാടികള്‍ക്ക് നിരന്തരം കൂട്ടിക്കൊണ്ടു പോകുന്നതിനാല്‍ പഠിക്കാന്‍ കഴിയുന്നില്ലെന്നു വിദ്യാര്‍ഥിനി
വിദ്യാര്‍ഥി സംഘടനയായ എസ്എഫ്ഐയിലെ വനിതാ നേതാക്കള്‍ പഠിക്കാന്‍ അനുവദിക്കാത്തതിനാലാണ് ആത്മഹത്യ ചെയ്യുവാൻ ശ്രമിച്ചതെന്ന് വ്യക്തമാക്കി യൂണിവേഴ്‌സിറ്റി കോളെജില്‍ ആത്മഹത്യാശ്രമം നടത്തിയ വിദ്യാര്‍ഥിനിയുടെ ആത്മഹത്യാ കുറിപ്പ്. സംഘടനാ പരിപാടിയില്‍ പങ്കെടുക്കാത്തതിന്റെ പേരില്‍ ഒറ്റപ്പെടുത്തിയെന്നും കുറിപ്പില്‍ പറയുന്നു. അപകടനില തരണം ചെയ്ത പെണ്‍കുട്ടിയെ മെഡിക്കല്‍ കോളെജില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു.
ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെത്തിയതായി മീഡിയാ വണ്‍ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആറ്റിങ്ങല്‍ സ്വദേശിനിയെ വ്യാഴാഴ്ച്ച മുതല്‍ കാണാനില്ലായിരുന്നു. കഴിഞ്ഞദിവസം രാവിലെയാണ് കോളെജിലെ റസ്റ്റ് റൂമില്‍ കൈ ഞരമ്പുകള്‍ മുറിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ആത്മഹത്യക്ക് ശ്രമിച്ചതാണെന്നു മനസ്സിലാവുന്നത്.
ഒന്നാം വർഷം ഡിഗ്രി വിദ്യാർത്ഥിനിയാണ് പെൺകുട്ടി. അധ്യയന വർഷം നഷ്ടമാക്കി സമരങ്ങളും മറ്റും നടത്തുന്നതിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതോടെ ഭീഷണി ശക്തമായെന്നും കുറിപ്പിലുണ്ട്.
സംഘടനയുടെ പരിപാടികള്‍ക്ക് നിരന്തരം കൂട്ടിക്കൊണ്ടു പോകുന്നതിനാല്‍ പഠിക്കാന്‍ കഴിയുന്നില്ലെന്നും പ്രിന്‍സിപ്പളിനോട് പരാതിപ്പെട്ടതോടെ കോളെജില്‍ ഒറ്റപ്പെടുത്തിയെന്നും കത്തിലുണ്ട്.