‘വിമാന യാത്രകള്‍ക്ക് മോദിയ്ക്ക് ആരാണ് പണം നല്‍കിയത് ?; ഡല്‍ഹിയില്‍ ബി.ജെ.പിയ്ക്ക് 700 കോടിയുടെ ഓഫീസുണ്ടായതെങ്ങനെ ?’

single-img
27 April 2019

പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ ആഞ്ഞടിച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ്. വിമാന യാത്രകള്‍ക്കും ഡല്‍ഹിയില്‍ 700 കോടിയുടെ ഓഫീസ് ഉണ്ടാക്കാനും ആരാണ് പണം മുടക്കിയതെന്ന് മോദി രാജ്യത്തോട് പറയണമെന്ന് കമല്‍നാഥ് പറഞ്ഞു. ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയിട്ട് മതി തന്നെ ചോദ്യം ചെയ്യലെന്നും കമല്‍നാഥ് വ്യക്തമാക്കി.

രാജ്യത്ത് ഭയം സൃഷ്ടിക്കുന്നതിന് വേണ്ടിയാണ് ഇന്‍കം ടാക്‌സ് റെയ്ഡുകളെന്നും കമല്‍നാഥ് പറഞ്ഞു. മധ്യപ്രദേശില്‍ റെയ്ഡ് നടന്നത് തനിക്ക് ബന്ധമുള്ളവരുടെ കേന്ദ്രത്തിലാണെന്നത് ആരോപണമാണെന്നും കമല്‍നാഥ് പറഞ്ഞു.

പ്രധാനമന്ത്രിയായതിന് ശേഷം നരേന്ദ്ര മോദി 240 അനൗദ്യോഗിക യാത്രകള്‍ നടത്തിയെന്നും ബി.ജെ.പി ഇതിന് 1.4 കോടി മാത്രമാണ് വ്യോമസേനയ്ക്ക് നല്‍കിയതെന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.