ഞാന്‍ മുസ്‌ലിങ്ങള്‍ക്കു വേണ്ടി ഒന്നും ചെയ്തിട്ടില്ല; ഹിന്ദുക്കള്‍ക്കും ചെയ്തിട്ടില്ല; 2022ല്‍ ചെയ്തു കാണിക്കുമെന്ന് നരേന്ദ്ര മോദി

single-img
5 April 2019

താന്‍ രാജ്യത്തെ മുസ്‌ലിങ്ങള്‍ക്ക് വേണ്ടി ഒന്നും ചെയ്തില്ലെന്ന് പ്രധാനമന്ത്രി. എന്നാല്‍ മുസ്‌ലിങ്ങള്‍ക്ക് വേണ്ടി മാത്രമല്ല, ഹിന്ദുക്കള്‍ക്ക് വേണ്ടിയും താന്‍ ഒന്നും ചെയ്തില്ലെന്നും, 2022 ല്‍ ചെയ്തു കാണിക്കുമെന്നും മോദി പറഞ്ഞു. 2022ഓടെ രാജ്യത്തെ എല്ലാവര്‍ക്കും പാര്‍പ്പിടം എന്ന പദ്ധതി പൂര്‍ത്തീകരിക്കുമെന്നും എ.ബി.പി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ മോദി പറയുന്നു.

വോട്ടു ലക്ഷ്യമിട്ട് രാജ്യത്ത് മുസ്‌ലിങ്ങള്‍ക്കിടയില്‍ അരക്ഷിതാവസ്ഥ വളര്‍ത്തുകയാണ് ചിലരെന്നും മോദി ആരോപിച്ചു. കോണ്‍ഗ്രസിന്റെ പ്രകടന പത്രിക കാപട്യം നിറഞ്ഞതാണെന്നും, പ്രകടന പത്രികയില്‍ വിഘടന വാദികളുടെ ഭാഷയില്‍ സംസാരിച്ച കോണ്‍ഗ്രസ് സൈന്യത്തെ അപമാനിച്ചെന്നും മോദി ആരോപിച്ചു.

രാമക്ഷേത്ര നിര്‍മാണം തന്റെ മാത്രം ആവശ്യമല്ലെന്നും, രാജ്യത്തെ ജനങ്ങള്‍ അത് ആഗ്രഹിക്കുന്നെന്നും മോദി പറഞ്ഞു. രാമക്ഷേത്ര നിര്‍മാണത്തെക്കുറിച്ച് സുപ്രീം കോടതി വിധിക്കായി കാത്തിരിക്കുക മാത്രമാണ് ഇപ്പോള്‍ ചെയ്യാന്‍ കഴിയൂവെന്നും മോദി പറഞ്ഞു.

തന്റെ സര്‍ക്കാറിന്റെ ശ്രമങ്ങള്‍ കാരണമാണ് നീരവ് മോദിയെ പോലുള്ളവരെ ജയിലിലടക്കാന്‍ സാധിച്ചതെന്ന് മോദി അവകാശപ്പെട്ടു. പ്രിയങ്കാ ഗാന്ധി വാരാണസിയില്‍ നിന്നും മത്സരിക്കുന്നതിനെക്കുറിച്ച് അഭിപ്രായം ആരാഞ്ഞപ്പോള്‍, ജനാധിപത്യത്തില്‍ ആര്‍ക്കും എവിടെയും മത്സരിക്കാമെന്നായിരുന്നു മോദിയുടെ മറുപടി.