നാട്ടുകാരുടെ രോഷത്തിൽ നിന്നും ഓടിയൊളിച്ച് ഏഴു വയസുകാരനെ ക്രൂരമായി ആക്രമിച്ച അരുണ്‍; നാട്ടുകാരിൽ നിന്നും പൊലീസ് പ്രതിയെ രക്ഷിച്ചത് ശ്രമപ്പെട്ട്

single-img
30 March 2019

ഏഴു വയസുകാരനെ ക്രൂരമായി ആക്രമിച്ച അരുണ്‍ ആനന്ദിനെ തെളിവെടുപ്പിനായി എത്തിച്ചപ്പോള്‍ രോഷം പ്രകടിപ്പിച്ച് നാട്ടുകാർ. അരുണ്‍ ആനന്ദിനെ തൊടുപുഴയിലെ വീട്ടില്‍ എ്ത്തിച്ചപ്പോഴാണ് ആക്രോശവുമായി നാട്ടുകാര്‍ ഓടിയടുത്തത്.

അരുണ്‍ ആനന്ദിന്റെ ആക്രമണത്തിനിരയായ ഏഴുവയുകാരന്ന് മസ്തിഷ്ക മരണം സംഭവിച്ചുവെന്ന വിവരങ്ങൾ പുറത്തുവരുന്നതിനിടയിലാണ് ഇയാളെ തെളിവെടുപ്പിന് കുമാരമംഗലത്തെ വീട്ടില്‍ എത്തിച്ചത്. അരുണ്‍ കുട്ടിയോടു ചെയ്ത ക്രൂരതകള്‍ ഇളയ കുട്ടിയിലൂടെ മൊഴിയിലൂടെയാണ് പുറംലോകം അറിഞ്ഞത്. തെളിവെടുപ്പിനെത്തിച്ചപ്പോള്‍ ആക്രോശവുമായി നാട്ടുകാര്‍ അരുണിനു നേരെ പാഞ്ഞടുക്കുകയായിരുന്നു.

പൊലീസ് ഇയാളെ സുരക്ഷിതമായി വാഹനത്തില്‍ കയറ്റി കൊണ്ടുപോയെങ്കിലും രോഷാകുലരായ നാട്ടുകാര്‍ തെറിവിളിയോടെയാണ് യാത്രയാക്കിയത്. കുമാര മംഗലത്ത് അരുണും ഈ കുടുംബവും താമസമാക്കിയിട്ട്.ഒരു മാസമേ ആയിട്ടുള്ളൂ. അരുണിനും കുട്ടികളുടെ അമ്മയായ യുവതിക്കും നാട്ടുകാരുമായി ബന്ധമൊന്നുമില്ലായിരുന്നു. എന്നാല്‍ കുട്ടികള്‍ ചിലരുമായെങ്കിലും അടുപ്പം സ്ഥാപിച്ചിരുന്നെന്നാണ് നാട്ടുകാര്‍ പറയുന്നുണ്ട്.

ഇളയ കുട്ടി ബെഡ്ഡില്‍ മൂത്രമൊഴിച്ചതിന് അരുണ്‍ മൂത്ത കൂട്ടിയെ ചവിട്ടുകയും പിന്നീട് രണ്ട് തവണ വലിച്ചെറിയുകയും ചെയ്‌തെന്നാണ് പൊലീസ് പറയുന്നത്. രണ്ടാമത്തെ വീഴ്ചയിലാണ് കുട്ടിക്ക് ഗുരുതര പരിക്കേറ്റതെന്ന് പൊലീസ് പറയുന്നു.