ബാലാക്കോട്ടില്‍ തെളിവ് ചോദിച്ച് സാം പിത്രോദ; സൈന്യത്തെ അപമാനിക്കുന്നുവെന്ന് മോദി

single-img
22 March 2019

ബാലാകോട്ട് പ്രത്യാക്രമണത്തിന് തെളിവ് എവിടെയെന്ന് ചോദിച്ച കോണ്‍ഗ്രസ് നേതാവ് സാം പിത്രോദയ്ക്ക് എതിരെ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ‘റോയല്‍ കോണ്‍ഗ്രസിന്റെ വിശ്വസ്ത അനുയായി’ എന്നാണ് പിത്രോദയെ ട്വീറ്റുകളില്‍ നരേന്ദ്രമോദി പരിഹസിക്കുന്നത്.

‘തീവ്രവാദശക്തികളെ എതിരിടാന്‍ കോണ്‍ഗ്രസിന് കഴിയില്ല എന്ന കാര്യം രാജ്യത്തിന് മുഴുവനുമറിയാം. ഈ പ്രസ്താവനയോടെ രാജ്യത്തിന് അക്കാര്യം ഒന്നു കൂടി ബോധ്യമായിരിക്കുന്നു’ എന്നാണ് സാം പിത്രോദയുടെ പ്രസ്താവനയെ ഉദ്ധരിച്ച് നരേന്ദ്രമോദി ട്വീറ്റ് ചെയ്തത്. ”പുതിയ ഇന്ത്യയില്‍ തീവ്രവാദികള്‍ക്ക് അവര്‍ക്ക് മനസ്സിലാകുന്ന ഭാഷയിലാണ് മറുപടി നല്‍കുന്നത്” എന്നും മോദി തിരിച്ചടിക്കുന്നു.

പുല്‍വാമ ഭീകരാക്രമണത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ച എസ് പി നേതാവ് രാംഗോപാല്‍ യാദവിന്റെ പ്രതികരണത്തിനെതിരെയും മോദി രൂക്ഷവിമര്‍ശനമാണ് ഉന്നയിക്കുന്നത്. ”പ്രതിപക്ഷം തീവ്രവാദികളെ പിന്തുണക്കുന്നവരുടെ സ്ഥിരം താവളമായി മാറി. കശ്മീരിനെ സംരക്ഷിക്കാന്‍ ജീവന്‍ ബലി നല്‍കിയ എല്ലാ സൈനികരെയും അപമാനിക്കുന്നതാണിത്.” മോദി ആരോപിക്കുന്നു.