ന്യുസിലാൻഡ് കടുത്ത നടപടികളിലേക്ക്: തോക്കുകളുടെ വിൽപ്പന രാജ്യത്ത് നിരോധിക്കും: ലെെസൻസുള്ള തോക്കുകൾ ഉൾപ്പെടെ തിരിച്ചുവാങ്ങും

single-img
21 March 2019

ക്രൈസ്റ്റ്ചർച്ചിലെ മുസ്ലീം പള്ളികളിലുണ്ടായ ഭീകരാക്രമണത്തിൽ 50 പേർ കൊല്ലപ്പെട്ട സാഹചര്യത്തിൽ തോക്കുനിയമത്തിൽ കാതലായ മാറ്റം വരുത്താൻ നടപടിയെടുത്ത് ന്യൂസിലൻഡ് സർക്കാർ. പ്രഹരശേഷി കൂടുതലുള്ളതും സെമി ഓട്ടോമാറ്റിക് വിഭാഗത്തിൽപ്പെടുന്നതുമായ തോക്കുകളുടെ വിൽപ്പന രാജ്യത്ത് നിരോധിക്കുമെന്ന് ന്യൂസിലൻഡ് പ്രധാനമന്ത്രി ജസിന്ത ആർഡേണ്‍ അറിയിച്ചു.

ഇതുമായി ബന്ധപ്പെട്ട് ഏപ്രിൽ 11ന് പാർലമെന്‍റിൽ നിയമനിർമാണം നടത്തുമെന്നും ജസിന്ത ആർഡേണ്‍ കൂട്ടിച്ചേർത്തു. നിരോധനം നിലവിൽ വന്നാൽ ജനങ്ങൾക്ക് തോക്കുകൾ കൈവശം വയ്ക്കാൻ പ്രത്യേക അനുമതി വേണ്ടിവരും. നിലവിൽ ജനങ്ങളുടെ കൈവശമുള്ള ലെെസൻസുള്ള  തോക്കുകൾ ഉൾപ്പെടെ തിരികെ വാങ്ങാനുള്ള ശ്രമങ്ങൾ തുടങ്ങിയതായും ആർഡേണ്‍ വ്യക്തമാക്കി.

അതേസമയം, ന്യൂസിലൻഡിൽ തോക്കുനിയമം ശക്തമാകുന്നതോടെ അമേരിക്കയടക്കമുള്ള രാജ്യങ്ങളിൽ അതിൻ്റെ പരതി-ലനമുണ്ടാകുമെന്നും കരുതപ്പെടുന്നു.