ആറ്റിങ്ങലിൽ മത്സരിക്കുവാൻ വയ്യെന്നു ശോഭാ സുരേന്ദ്രൻ; മത്സരിച്ചേ പറ്റുവെന്ന് കേന്ദ്രനേതൃത്വം: വടക്കൻ- കണ്ണന്താനം സീറ്റുകൾ തെക്കുവടക്കു മാറും

single-img
20 March 2019

ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ പത്തനംതിട്ടയിൽ സ്ഥാനാർഥിയാകു. ദേശീയ ശ്രദ്ധ നേടിയ മണ്ഡലത്തിൽ മത്സരിക്കാനുള്ള താത്പര്യം ശ്രീധരൻപിള്ള ദേശീയ നേതൃത്വത്തെ അറിയിച്ചിരുന്നു. എന്നാൽ സുരേന്ദ്രനുവേണ്ടി വ്യാപകമായ പ്രചാരണം തുടങ്ങിയതോടെയാണ് ശ്രീധരൻപിള്ള വെട്ടിലായത്.

ശ്രീധരൻപിള്ള മാറി നിൽക്കണമെന്ന് ബിജെപി കേന്ദ്രനേതൃത്വം ആവശ്യപ്പെട്ടതായാണ് വിവരം. പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിലേക്കാണ് ശ്രീധരൻപിള്ളയുടെ പേര് പരിഗണിച്ചിരുന്നത്.

ശോഭ സുരേന്ദ്രൻ ആറ്റിങ്ങലിൽ മത്സരിച്ചേക്കും. ശോഭ സുരേന്ദ്രൻ മത്സരരംഗത്തുനിന്ന് മാറിനിൽക്കരുതെന്നാണ് കേന്ദ്ര നേതൃത്വത്തിന്‍റെ നിലപാട്.

കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം എറണാകുളത്ത് മത്സരിക്കുമെന്നും സൂചനകളുണ്ട്. ടോം വടക്കനെ കൊല്ലത്താണ് ബിജെപി പരിഗണിക്കുന്നത്. വടക്കൻ എറണാകുളത്തും കണ്ണന്താനം കൊല്ലത്തും മത്സരിക്കുമെന്നായിരുന്നു നേരത്തേ പറഞ്ഞിരുന്നത്.