അതിർത്തിയിൽ പാക്കിസ്ഥാൻ പ്രകോപനം; നിയന്ത്രണരേഖയ്ക്ക് സമീപം പാക് യുദ്ധ വിമാനങ്ങൾ

single-img
13 March 2019

തുടർച്ചയായി വെടി നിർത്തൽ കാററുകളുടെ ലംഘനത്തിന് പിന്നാലെ അതിർത്തിയിൽ പാക്കിസ്ഥാൻ വ്യോമസേനയുടെ പ്രകോപനം. ജമ്മു കാഷ്മീരിലെ പൂഞ്ച് ജില്ലയിൽ നിയന്ത്രണ രേഖയ്ക്കു സമീപത്തുകൂടെ പാക്കിസ്ഥാൻ യുദ്ധവിമാനങ്ങൾ പറന്നു. ചൊവ്വാഴ്ച രാത്രിയാണ് നിയന്ത്രണരേഖയ്ക്കു സമീപം യുദ്ധ വിമാനങ്ങൾ നിരീക്ഷണ പറക്കൽ നടത്തിയത്.

സംഭവത്തെ തുടർന്നു ഇന്ത്യൻ വ്യോമസേന യുദ്ധവിമാനങ്ങൾ സജ്ജമാക്കുകയും അതീവ ജാഗ്രത നിർദേശം പുറപ്പെടുവിക്കുകയും ചെയ്തു. അതിർത്തിക്കു സമീപത്തുകൂടെ സൂപ്പർ സോണിക് വിമാനങ്ങൾ പറക്കുന്ന ശബ്ദം കേട്ടതായും അധികൃതർ പറഞ്ഞു.

ഫെബ്രുവരിയിൽ പാക്കിസ്ഥാൻ ഇന്ത്യൻ വ്യോമാതിർത്തി ലംഘിച്ച് ആക്രമണം നടത്തിയിരുന്നു. അതിർത്തിലംഘിച്ച പാക്കിസ്ഥാന്‍റെ എഫ്-16 യുദ്ധവിമാനം ഫെബ്രുവരി 27ന് ഇന്ത്യ വെടിവച്ചിട്ടിരുന്നു. മാർച്ച് ആദ്യവാരം പാക്കിസ്ഥാൻ ഡ്രോണുകളും അതിർത്തി ലംഘിച്ചിരുന്നു. അതിർത്തി ലംഘിച്ച രണ്ട് ഡ്രോണുകളാണ് സൈന്യം വെടിവച്ചിട്ടത്.