ആക്രമിച്ചത് ഒന്നല്ല മൂന്നു തീവ്രവാദ പരിശീലന കേന്ദ്രങ്ങൾ; മിറാഷ് വിമാനങ്ങളും സുഖോയ് വിമാനങ്ങളും ആക്രമണത്തിൽ പങ്കെടുത്തു

single-img
26 February 2019

ഇന്ന് രാവിലെ ഇന്ത്യൻ വ്യോമസേനാ നടത്തിയ ആക്രമണത്തിൽ മൂന്നു തീവ്രവാദ പരിശീലന കേന്ദ്രങ്ങൾ തകർത്തുവെന്ന് റിപ്പോർട്ട്. 12 യുദ്ധ വിമാനങ്ങൾ ആണ് ആക്രമണത്തിൽ പങ്കെടുത്തത് എന്നാണു ആദ്യം പുറത്തു വന്ന റിപ്പോർട്ടുകൾ. എന്നാൽ ഈ 12 വിമാനങ്ങൾക്ക് സംരക്ഷണം നൽകാൻ സുഖോയ് 30 വിമാനങ്ങളും ഉണ്ടായിരുന്നു എന്നാണു ഇപ്പോൾ പുറത്തു വരുന്ന വിവരം.

ഇന്ത്യ തകർത്ത തീവ്രവാദ പരിശീലന കേന്ദ്രങ്ങൾ സ്ഥിതി ചെയുന്നത് പാക്കിസ്ഥാനിലെ ഖൈബർ പക്ത്തൂണിലെ സ്ഥിതി ചെയ്യുന്ന ബാലാക്കോട്ടിലാണ്. ഇത് പാക്കിസ്ഥാൻ അധീനതയിലുള്ള പാക്കിസ്ഥാനിൽ അല്ല മറിച്ചു പാക്കിസ്ഥാനിൽ തന്നെയാണ്. മാത്രമല്ല ഇന്ത്യൻ വിമാനങ്ങൾ തിരിച്ചു സുരക്ഷിതമായി ഇന്ത്യൻ അതിർത്തിയിൽ കയറിയ ശേഷമാണ് പാക്കിസ്ഥാന്റെ യുദ്ധവിമാനങ്ങൾ പറന്നുയർന്നു എന്നും റിപ്പോർട്ടുകൾ ഉണ്ട്.

ബോംബാക്രമണത്തിൽ 200-300 തീവ്രവാദികൾ കൊല്ലപ്പെട്ടിട്ടുണ്ട് എന്നാണു ലഭിക്കുന്ന വിവരം. ഏകദേശം 1000 കിലോ സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചാണ് തീവ്രവാദി കേന്ദ്രങ്ങൾ ഇന്ത്യ തകർത്തത്. മുസഫറാബാദ് സെക്ടറില്‍ ഇന്ത്യന്‍ പോര്‍വിമാനങ്ങള്‍ അതിര്‍ത്തി ലംഘിച്ച് കടന്നുവെന്ന് നേരത്തേ പാകിസ്ഥാന്‍ ആരോപിച്ചിരുന്നു. ബലാകോട്ടില്‍ ഇന്ത്യന്‍ വിമാനങ്ങള്‍ സ്‌ഫോടക വസ്തുക്കള്‍ വര്‍ഷിച്ചെന്നും, എന്നാല്‍ ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ലെന്നും പാക് സൈനിക വക്താവ് പറയുന്നത്. അതിനു പിപിന്നാലെയാണ് ഈ വിവരങ്ങൾ പുറത്തുവരുന്നത്.