സാമ്പത്തിക വർഷം അവസാനിക്കാൻ ഒന്നരമാസം മാത്രം ബാക്കിനിൽക്കെ സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ
സാമ്പത്തികവർഷം അവസാനിക്കാൻ ഒന്നരമാസം മാത്രം ബാക്കിനിൽക്കെ സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ. ട്രഷറിയിൽ നിന്നും ബില്ലുകൾ മാറുന്നതിനും പണം പിൻവലിക്കുന്നതിനും വകുപ്പുകളുടെ അക്കൗണ്ടുകളിലേക്ക് മാറ്റിയിടുന്നതിനും കടുത്ത നിയന്ത്രണം ഏർപ്പെടുത്തി.
സാമ്പത്തിക വർഷത്തിന്റെ അവസാനമായതിനാൽ വരും ദിവസങ്ങളിൽ കൂട്ടത്തോടെ ബില്ലുകൾ ട്രഷറിയിലേക്ക് എത്താനിരിക്കെയുള്ള ഈ നിയന്ത്രണം സർക്കാരിന്റെ പ്രവർത്തനത്തെ തന്നെ ബാധിക്കുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
മാർച്ച് 31വരെ നിയന്ത്രണം തുടരുമെന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. സാമ്പത്തിക വർഷം അവസാനിക്കാറായ സാഹചര്യത്തിൽ ചെലവുകൾക്ക് 1000 കോടി രൂപ കൂടി കടമെടുക്കാനും സർക്കാർ തീരുമാനിച്ചു. ഇത്രയും തുകയുടെ കടപ്പത്രം പുറപ്പെടുവിക്കും. അടുത്ത മാസം ആദ്യത്തെ ശമ്പള വിതരണം കൂടി സുഗമമാക്കുന്നതിനാണിത്. 26ന് മുംബൈ റിസർവ് ബാങ്കിൽ കടപ്പത്രത്തിെൻറ ലേലം നടക്കും. തൊട്ടടുത്ത ദിവസം തന്നെ പണം സർക്കാറിന് ലഭിക്കുമെന്നാണ് കരുതുന്നത്. അതോടെ ചെറിയ ആശ്വാസം ലഭിക്കുമെന്നാണ് ധനകാര്യവകുപ്പ് കരുതുന്നത്.