പിണറായി വിജയൻ കണ്ണുരുട്ടിയാല്‍ കേരളം മുഴുവന്‍ പേടിക്കുന്ന കാലം കഴിഞ്ഞു; മുഖ്യമന്ത്രിയുടെ പോസ്റ്റിനു മറുപടിയായി വിടി ബൽറാമിനെ ഉശിരൻ കമൻ്റ്

single-img
22 February 2019

പിണറായി വിജയൻ കണ്ണുരുട്ടിയാല്‍ കേരളം മുഴുവന്‍ പേടിക്കുന്ന കാലം കഴിഞ്ഞെന്ന് കോൺഗ്രസ് നേതാവ് വി ടി ബൽറാം. യൂത്ത് കോൺഗ്രസിനെ വിമർ‌ശിച്ചുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഫേസ്ബുക്ക് കുറിപ്പിനു ചുവടെയാണ് ബൽറാം മറുപടിയുമായി എത്തിയത്.

സാംസ്കാരികനായകർക്കെതിരായ യൂത്ത് കോൺഗ്രസ് പ്രതിഷേധത്തെ വിമർശിച്ച മുഖ്യമന്ത്രി പിണറായി വിജയന് മറുപടി നൽകുകയായിരുന്നു ബൽറാം. കേരള സാഹിത്യ അക്കാദമി മലയാള സാംസ്‌കാരിക ലോകത്തെയാണ് പ്രതിനിധാനം ചെയുന്നത്. അല്ലാതെ സിപിഎമ്മിനെ അല്ലെന്നും ബൽറാം പറഞ്ഞു.

അതുകൊണ്ടാണ് അവിടേയ്ക്കു കടന്നുചെന്ന് ജനാധിപത്യപരമായ പ്രതിഷേധം രേഖപ്പെടുത്തിയത്. സിപിഎമ്മിന് സ്തുതി പാടാന്‍ മാത്രം വാ തുറക്കുന്ന സാംസ്‌ക്കാരിക ക്രിമിനലുകളെ ഇനിയും ഇന്നാട്ടിലെ ജനങ്ങള്‍ കൈകാര്യം ചെയ്യുമെന്നും ബൽറാം മറുപടി കുറിപ്പിൽ പറഞ്ഞു. കാസർഗോഡ് പെരിയ ഇരട്ടക്കൊലപാതകത്തില്‍ സാംസ്‌കാരിക നായകര്‍ പ്രതികരിക്കാത്തതിനെതിരെയായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം.