ഞങ്ങൾക്ക് പ്രധാനം രാജ്യം; ഭീകരാക്രമണത്തിനു പിന്നാലെ നടന്ന റിക്രൂട്ട്മെന്റിൽ സൈന്യത്തിൽ ചേരാൻ കശ്മീരിൽ നിന്നും എത്തിയത് 2500 യുവാക്കൾ
തങ്ങൾക്ക് പ്രധാനം രാജ്യമാണെന്ന് പ്രഖ്യാപിച്ച് പുൽവാമ ഭീകരാക്രമണത്തിനു പിന്നാലെ നടന്ന സൈനിക റിക്രൂട്ട്മെന്റ് ക്യാന്പിലേക്ക് കാഷ്മീർ യുവാക്കളുടെ വൻ തിരക്ക്. ബാരാമുള്ളയിൽ കഴിഞ്ഞ ദിവസം നടന്ന റിക്രൂട്ട്മെന്റിൽ 2500 പേരാണു പങ്കെടുത്തത്. വെറും 111 ഒഴിവുകളിലേക്കായിരുന്നു റിക്രൂട്ട്മെന്റ്.
കുടുംബത്തിന്റെ സംരക്ഷണത്തിനുവേണ്ടിയാണ് ജോലിയിൽ ചേരാൻ ശ്രമിക്കുന്നതെന്നും കശ്മീർ താഴ്വരയിൽ ജോലി സാധ്യതകൾ വിരളമാണെന്നും റിക്രൂട്ട്മെന്റിനെത്തിയ ഒരു ഉദ്യോഗാർഥി വാർത്താ ഏജൻസിയോടു പറഞ്ഞു. കാഷ്മീരിനു പുറത്ത് കാഷ്മീരികൾക്ക് ജോലി നൽകാൻ ആരും തയാറാകുന്നില്ലെന്നും ഉദ്യോഗാർഥികൾ പരിതപിക്കുന്നു.
2016-ൽ കാഷ്മീരിൽ തൊഴിലില്ലായ്മ ദേശീയ ശരാശരിയേക്കാൻ മുകളിലായിരുന്നെന്ന് ഇക്കണോമിക് സർവേ ഫലങ്ങൾ പറയുന്നു.