രണ്ട് പതിറ്റാണ്ടായി ഇന്ത്യയിലെ മിക്ക ഭീകരാക്രമണങ്ങളുടേയും ചുക്കാൻ പിടിക്കുന്ന മസൂദ് അസ്ഹറിനെ എന്നും സംരക്ഷിച്ചത് ചൈന
രണ്ട് പതിറ്റാണ്ടായി ഇന്ത്യയിലെ മിക്ക ഭീകരാക്രമണങ്ങളുടേയും ചുക്കാൻ പിടിക്കുന്ന തീവ്രവാദി സംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ തലവനായ മസൂദ് അസ്ഹറിനെ സംരക്ഷിക്കുന്നത് ചൈന. ലോകരാജ്യങ്ങൾ ഒന്നടങ്കം ഇന്ത്യക്ക് പിന്തുണ പ്രഖ്യാപിച്ചപ്പോഴും മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന ഇന്ത്യയുടെ ആവശ്യത്തോട് മുഖം തിരിച്ച് ചൈന മാത്രമാണ്.
രക്ഷാസമിതിയില്‍ അഭിപ്രായ ഐക്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജെയ്ഷെ മുഹമ്മദ് തലവനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള ഇന്ത്യന്‍ നീക്കങ്ങളെ വര്ഷങ്ങളായി ചൈന തടസപ്പെടുത്തുന്നത്. മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കുന്ന കാര്യത്തില്‍ കൃത്യമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. ഉപരോധങ്ങൾ പ്രഖ്യാപിക്കുന്ന നടപടി ചൈന സൃഷ്ടിപരവും ഉത്തരവാദിത്വപരവുമായ രീതിയിൽ കൈകാര്യം ചെയ്യുമെന്നാണ് ഇപ്പോഴും ചൈനീസ് വിദേശകാര്യ വകുപ്പിന്റെ നിലപാട്.
ഇന്ത്യയുടെ കയ്യിൽ നിന്നും വഴുതിപ്പോയ തീവ്രവാദി നേതാവ് കൂടെയാണ് ജെയ്ഷെ മുഹമ്മദിന്റെ തലവനായ മസൂദ് അസ്ഹർ. കശ്മീരിൽ ഭീകരതയ്ക്ക് നേതൃത്വം നല്കിയ മസൂദ് അസഹ്റിനെ 1994-ൽ പിടികൂടിയിരുന്നു. എന്നാല്‍ 1999 ലെ ഇന്ത്യൻ എയർലൈൻസ് വിമാനറാഞ്ചലോടെ യാത്രക്കാരെ മോചിപ്പിക്കുന്നതിന് പകരമായി ജയിലില്‍ നിന്ന് മസൂദ് അസ്ഹറിനെ വിട്ടക്കേണ്ടി വന്നു.2008 ലെ മുംബൈ സ്ഫേോടന പരമ്പര, 2016ലെ പത്താന്കോട്ട് ആക്രമണം തുടങ്ങിയവ ആസൂത്രണം ചെയ്തതും മസൂദ് അസറാണ്. മുംബൈ ആക്രമണത്തെ തുടര്‍ന്ന് ഒരു വര്‍ഷം വീട്ടു തടങ്കലില്‍ ആക്കിയതൊഴിച്ചാൽ ഒരു നിയമനടപടിയും പാകിസ്ഥാൻ കൈക്കൊണ്ടില്ല.