തൊട്ടുകൂടായ്മയുടെ അടിസ്ഥാനത്തില്‍ മാത്രമല്ല ശബരിമല വിധിയെന്ന് ജസ്റ്റിസ് നരിമാന്‍

single-img
6 February 2019

തൊട്ടുകൂടായ്മയുടെ അടിസ്ഥാനത്തില്‍ മാത്രമല്ല ശബരിമല വിധിയെന്ന് ജസ്റ്റിസ് നരിമാന്‍. ശബരിമല പുനഃപരിശോധന ഹര്‍ജികളുടെ വാദത്തിനിടയിലാണ് ജസ്റ്റിസ് നരിമാന്‍ ഇക്കാര്യം പറഞ്ഞത്.

ഇപ്പോള്‍ ശബരിമല തന്ത്രിക്ക് വേണ്ടി അഡ്വ. വി ഗിരിയുടെ വാദം തുടങ്ങിയിരിക്കുകയാണ്.

കോടതി നടപടികള്‍ തത്സമയം ഇങ്ങനെ

11:14
വി ഗിരി ഹിന്ദു വിശ്വാസിയുടെ മൗലികാവകാശവും വിഗ്രഹത്തിന്റെ അവകാശവും പരസ്പര പൂരകം.

11:13
വി ഗിരി വിഗ്രഹത്തിന്റെ അവകാശങ്ങളുമായി ബന്ധപ്പെട്ടാണ് യുവതികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. അയ്യപ്പന്‍ നൈഷ്ഠിക ബ്രഹ്മചാരിയാണ്.

11:11
ജസ്റ്റിസ് നരിമാന്‍ തൊട്ടു കൂടായ്മയുടെ അടിസ്ഥാനത്തിലല്ല വിധി

11:10
1955ലെ പൗരാവകാശ നിയമത്തിന്റെ മൂന്നാം വകുപ്പ് പരാശരനെ ഓര്‍മ്മിപ്പിച്ച് ജസ്റ്റിസ് നരിമാന്‍

11:08
തന്ത്രിക്ക് വേണ്ടി അഡ്വക്കേറ്റ് ഗിരി വാദം ആരംഭിച്ചു.

11:08
പരാശ്വരന്‍ വാദം അവസാനിപ്പിച്ചു.

11:07
പരാശ്വരന്‍: ഞാന്‍ ഇതുവരെ ഹാജരായ 3 പുനപരിശോധന ഹര്‍ജികള്‍ എല്ലാം കോടതി സ്വീകരിച്ചിട്ടുണ്ട്. ഇതും സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

11:06
പരശ്വരന്‍: പട്ടിക ജാതി സ്ത്രീകള്‍ക്ക് മാത്രമാണ് വിലക്ക് എങ്കില്‍ അത് വിവേചനം പക്ഷെ അവര്‍ക്ക് മാത്രമല്ല വിവേചനം

11:05
പരാശ്വരന്‍: ജാതിയുടെ അടിസ്ഥാനത്തില്‍ അല്ല യുവതികള്‍ക്ക് നിരോധനം

11:04
ജസ്റ്റിസ് നരിമാന്‍ :പട്ടിക ജാതി പട്ടിക വര്‍ഗ്ഗത്തില്‍ പെട്ട യുവതി അവിടെ വരണമെങ്കില്‍ എന്താകും ആ സ്ത്രീയുടെ വികാരമെന്ന് ആലോചിച്ചിട്ടുണ്ടോ?

11:02
സ്ത്രീകള്‍ക്ക് വിലക്ക് ഇല്ല. അത് പ്രത്യേക പ്രയത്തലുള്ളവര്‍ക്കാണ്. അതിനെ തൊട്ടുകൂടായ്മയായി കോടതി വലയിരുത്തിയതാണ്. ബിജോയ് ഇമ്മനുവല്‍ കേസിലെ വിധി പോലെ വിശ്വസത്തെ യുക്തികൊണ്ട് അളക്കരുതെന്നും പരാശ്വരന്‍.

10:59
തൊട്ടു കൂടായ്മ എന്നത് കുറ്റമാണ്. എന്നാല്‍ എന്താണ് തൊട്ടുകൂടായ്മ എന്നു കൃത്യമായി നിര്‍വചിക്കണം. തൊട്ടുകൂടായ്മ അല്ല ശബരിമലയില്‍. അതുകൊണ്ട് തൊട്ടുകൂടായ്മ എന്തെന്ന് നിര്‍വചിക്കണം.

10:57
ആചാരങ്ങള്‍ അസംബന്ധമാണെങ്കിലേ കോടതിക്ക് ഇടപെടാനാകൂവെന്ന് പരാശ്വരന്‍.

10:56
ബിജോയ് ഇമ്മാനുവല്‍ കേസിലെ ഉത്തരവ് ചൂണ്ടിക്കാട്ടി പരാശ്വരന്‍. ഇതേ ഉത്തരവ് ഭരണഘടനാ ബഞ്ചിന്റെ വിധിയോട് വിയോജിച്ച ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയും ചൂണ്ടിക്കാട്ടിയിരുന്നു.

10:54
യുവതീ പ്രവേശനം അനുവദിക്കാത്തത് തൊട്ടുകൂടായ്മയുടെ ഭാഗമായല്ലെന്ന് പരാശ്വരന്‍.

10:51
വിവേചനം ഒഴിവാക്കാന്‍ ഉള്ള ഭരണഘടനാ വ്യവസ്ഥ പ്രകാരം മത സ്ഥാപനങ്ങള്‍ തുറന്ന് കൊടുക്കാനാകില്ലെന്ന് പരാശ്വരന്‍.

10:50
ഭരണഘടനയുടെ 15, 17, 25 അനുച്ഛേദങ്ങള്‍ തമ്മിലുള്ള ബന്ധം പരിശോധിക്കുന്നതില്‍ കോടതി പരാജയപ്പെട്ടു. അത് ഗുരുതര പിഴവെന്ന് മോഹന്‍ പരാശ്വരന്‍.

10:48
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗഗോയ് ജസ്റ്റിസ് നരിമാനുമായി കൂടിയാലോചന നടത്തുന്നു.

10:
25ാം അനുച്ഛേദം അനുസരിച്ച് വിശ്വാസ സ്വാതന്ത്ര്യം പ്രധാനമാണെന്ന് മോഹന്‍ പരാശ്വരന്‍ എന്‍എസ്എസിനു വേണ്ടി വാദിക്കുന്നു.

10:43
ഭരണഘടനയുടെ 25ാം അനുച്ഛേദ പ്രകാരമുള്ള അവകാശമാണ് കേസില്‍ പ്രധാനമെന്ന് മോഹന്‍ പരാശരന്‍

10:43
എല്ലാ ഹര്‍ജികളിലെയും വാദങ്ങള്‍ സമാനമെന്ന് ചീഫ് ജസ്റ്റിസ്.

10:41
ചടടനുവേണ്ടി ഹാജരായ മോഹന്‍ പരാശരന്‍ വിധിയിലെ പിഴവുകള്‍ ചൂണ്ടികാണിക്കുന്നു

10:33
കോടതി നടപടിക്രമങ്ങളിലേക്ക് കടക്കുന്നു. ചീഫ് ജസ്റ്റിസ് കോടതിയില്‍ എത്തി. നടപടികള്‍ ആരംഭിച്ചു.

രാവിലെ പത്തരയ്ക്ക് തന്നെ കോടതി നടപടികള്‍ തുടങ്ങി. റിവ്യൂ ഹര്‍ജികളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാത്രം സംസാരിക്കണമെന്ന് ചീഫ് ജസ്റ്റിസ് അഭിഭാഷകരോട് പറഞ്ഞു.

ആരാണ് ആദ്യം വാദിയ്ക്കുന്നതെന്ന് ചോദിച്ചപ്പോള്‍ എന്‍എസ്എസ് അഭിഭാഷകനായ കെ പരാശരന്‍ എഴുന്നേല്‍ക്കുകയായിരുന്നു. ശബരിമല വിധിയില്‍ എന്ത് പിഴവാണുള്ളതെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. കേസ് മൗലികാവകാശങ്ങള്‍ക്ക് എതിരാണെന്നാണ് എന്‍.എസ്.എസ് വാദം.

പ്രധാനപ്പെട്ട രണ്ട് പിഴവുകളാണ് അഡ്വ. പരാശരന്‍ ചൂണ്ടിക്കാട്ടിയത്. ഒന്ന് ശബരിമല വിധി തൊട്ടുകൂടായ്മയുടെ ഭാഗമല്ല. രണ്ട്, ക്ഷേത്രങ്ങള്‍ പൊതുസ്ഥലമല്ല.

ഭരണഘടനയുടെ 25ാം അനുച്ഛേദം നല്‍കുന്ന അവകാശമാണ് എല്ലാവരും ഉന്നയിക്കുന്നതെന്നാണ് അഡ്വ. പരാശരന്‍ വ്യക്തമാക്കിയത്. പൊതുസ്ഥലങ്ങളില്‍ തുല്യത ഉറപ്പ് വരുത്തേണ്ടതാണ്. എന്നാല്‍ ക്ഷേത്രങ്ങള്‍ പൊതുസ്ഥലമല്ലെന്നും അഡ്വ. പരാശരന്‍ വ്യക്തമാക്കുന്നു.

ഭരണഘടനയുടെ 15ാം അനുഛേദപ്രകാരം ക്ഷേത്ര ആചാരങ്ങള്‍ റദ്ദാക്കിയത് തെറ്റെന്ന എന്‍എസ്എസ് വാദത്തോട് പതിനഞ്ചാം അനുച്ഛേദം അടിസ്ഥാനപ്പെടുത്തി തന്നെയാണ് തന്റെ വിധിയെന്ന് ജസ്റ്റിസ് റോഹിന്‍ടണ്‍ നരിമാന്‍ പറഞ്ഞു. പൊതു സ്ഥലമായി പരിഗണിച്ചു കൊണ്ട് തന്നെയാണ് യുവതീ പ്രവേശന വിധി പ്രസ്താവിച്ചതെന്നും റോഹിന്‍ടണ്‍ നരിമാന്‍ വ്യക്തമാക്കി.

എന്തിനാണ് വിധി പുനഃപരിശോധിക്കുന്നതെന്ന് വ്യക്തമാക്കണമെന്നാണ് ചീഫ് ജസ്റ്റിസ് ചോദിച്ചത്. പുനഃപരിശോധനാ ഹര്‍ജികള്‍ക്കും റിട്ട് ഹര്‍ജികള്‍ക്കും ഏതാണ്ട് സമാനസ്വഭാവമാണുള്ളത്. എന്തൊക്കെയാണ് പിഴവുകള്‍, എന്തിനാണ് വിധി പുനഃപരിശോധിക്കേണ്ടത് ഈ രണ്ട് കാര്യങ്ങളും വ്യക്തമാക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.

യുവതീപ്രവേശനം തൊട്ടുകൂടായ്മയുടെ ഭാഗമല്ലെന്ന് എന്‍എസ്എസ് വാദിച്ചു. അനുച്ഛേദം 17 പ്രകാരം തൊട്ടുകൂടായ്മ കുറ്റമാണ്. പക്ഷേ, അത്തരം ഒരു വിവേചനം ഇവിടെയില്ല. എല്ലാ സ്ത്രീകളെയും ശബരിമലയില്‍ കയറ്റാതിരിക്കുന്നില്ല. ജാതിയുടെ അടിസ്ഥാനത്തിലല്ല, ഇവിടെ പ്രവേശനം നിഷേധിക്കപ്പെടുന്നത്. പ്രായത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നതെന്നും അഡ്വ. കെ പരാശരന്‍ പറയുന്നു.

എന്നാല്‍ പ്രായത്തിന്റെ അടിസ്ഥാനത്തില്‍ വിവേചനം നടത്തുന്നത് തൊട്ടുകൂടായ്മയായിത്തന്നെ കണക്കാക്കണമെന്നും ജസ്റ്റിസ് റോഹിന്‍ടണ്‍ നരിമാന്‍ വ്യക്തമാക്കുന്നു. ഒടുവില്‍ വാദം പെട്ടെന്ന് പൂര്‍ത്തിയാക്കാന്‍ സുപ്രീംകോടതി അഡ്വ. പരാശരനോട് ആവശ്യപ്പെട്ടു. അങ്ങനെ രണ്ട് പിഴവുകള്‍ ചൂണ്ടിക്കാട്ടി കെ പരാശരന്‍ വാദം പൂര്‍ത്തിയാക്കി.