താന്‍ ലെസ്ബിയനല്ല; രാഖി സാവന്തിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി തനുശ്രീ ദത്ത

single-img
29 October 2018

തനിക്കെതിരെ മീടു ആരോപണമുന്നയിച്ച രാഖി സാവന്തിനെതിരെ തുറന്നടിച്ച് നടി തനുശ്രീ ദത്ത രംഗത്ത്. ഞാന്‍ ലഹരിമരുന്നിന് അടിമയല്ല, ഞാന്‍ പുകവലിക്കുകയോ മദ്യം ഉപയോഗിക്കുകയോ ചെയ്യാറില്ല. ലെസ്ബിയനുമല്ല. ഞാനൊരു പൂര്‍ണസ്ത്രീയാണ്. വ്യക്തിഹത്യ ചെയ്യാനുള്ള വക്രബുദ്ധിയാണ് രാഖി കാണിച്ചത്. ഇത്തരം ഗറില്ലാ യുദ്ധങ്ങള്‍ ശരിയല്ലെന്നും തനുശ്രീ പറഞ്ഞു.

തനുശ്രീ ദത്ത ലെസ്ബിയന്‍ ആണെന്നും തന്റെ സ്വകാര്യഭാഗങ്ങളില്‍ മോശമായി സ്പര്‍ശിച്ചുവെന്നും പല സന്ദര്‍ഭങ്ങളിലും റേപ്പ് ചെയ്തുവെന്നും രാഖി സാവന്ത് ആരോപിച്ചിരുന്നു. തനുശ്രീ മുടിമുറിച്ചത് തന്നെ ഈ അസുഖം ഉണ്ടായത് കൊണ്ടാണ്. എന്നോടുള്ള അമിതമായ ഇഷ്ടം കൂടിയാണ് മുടി മുറിക്കുന്നതെന്നാണ് പറഞ്ഞത്. അവള്‍ ഉള്ളില്‍ ആണ്‍കുട്ടിയാണ്. പല പാര്‍ട്ടികളിലും എന്നെ മദ്യം കുടിപ്പിച്ച് അരുത്താത് ചെയ്യിപ്പിച്ചു. സിഗരറ്റുകളിലും മറ്റും മയക്കുമരുന്ന് ചേര്‍ത്ത് തന്നിരുന്നുവെന്നും–രാഖി പറഞ്ഞിരുന്നു.

ബോളിവുഡ് നടന്‍ നാനാ പടേക്കര്‍ തന്നെ ബലാല്‍സംഗം ചെയ്തിട്ടുണ്ടെന്ന് തുറന്നു പറഞ്ഞ് ഇന്ത്യയില്‍ മീടു തരംഗത്തിന് തുടക്കം കുറിച്ചത് തനുശ്രീ ദത്തയായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു രാഖിയുടെ രംഗപ്രവേശം. ബിഗ് ബോസ്സില്‍ കയറിക്കൂടാനാണ് ഇത്തരം ആരോപണങ്ങള്‍ തനുശ്രീ നടത്തുന്നതെന്ന് രാഖി ആരോപിച്ചിരുന്നു. ഇതിനെതിരെ തനുശ്രീ ദത്ത 10 കോടി രൂപയുടെ മാനനഷ്ടക്കേസ് കൊടുത്തതിനു പിന്നാലെയാണ് രാഖി പുതിയ ആരോപണവുമായി എത്തിയത്.