തിരുവനന്തപുരത്ത് ചായയില്‍ ഉറക്കഗുളിക നല്‍കി അറുപതുകാരിയെ മാനഭംഗപ്പെടുത്തിയത് ബന്ധുവായ പത്തൊന്‍പതുകാരന്‍

single-img
22 October 2018

മുത്തശ്ശിയുടെ സഹോദരിയായ അറുപതുകാരിയെ ചായയില്‍ ഉറക്കഗുളിക നല്‍കിയശേഷം മാനഭംഗപ്പെടുത്തുകയും സ്വര്‍ണമാല മോഷ്ടിക്കുകയും ചെയ്ത കേസില്‍ യുവാവ് പിടിയിലായി. കാട്ടായികോണം, ചന്തവിള സ്വദേശി അല്‍ അമീനെ (19)യാണ് വെഞ്ഞാറമൂട് പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്.

സംഭവത്തിനുശേഷം വെട്ടു റോഡിലെ ഒരു സുഹൃത്തിന്റെ വീട്ടില്‍ ഒളിവില്‍ താമസിക്കുകയായിരുന്ന പ്രതിയെ ചന്തവിളക്ക് സമീപത്ത് നിന്നാണ് പിടികൂടിയത്. സംഭവത്തെപ്പറ്റി പൊലീസ് പറയുന്നതിങ്ങനെ: കഴിഞ്ഞ 17 ന് രാവിലെ 11 ന് മുത്തശിയുടെ സഹോദരിയുടെ വീട്ടിലേയ്ക്ക് കടന്നുചെന്ന പ്രതി ചായയില്‍ ഉറക്കഗുളിക കലക്കി നല്‍കി.

തുടര്‍ന്ന് അബോധാവസ്ഥയിലായ ശേഷം മാനഭംഗപ്പെടുത്തി. പിന്നീട് കഴുത്തില്‍ കിടന്ന ഒരു പവന്റെ മാലയും പൊട്ടിച്ചെടുത്ത് കടന്നുകളയുകയായിരുന്നു. അവശനിലയിലായ വയോധികയ്ക്ക് പിറ്റേ ദിവസമാണ് ബോധം തിരിച്ചുകിട്ടിയത്.18 ന് ഹര്‍ത്താല്‍ ആയതിനാല്‍ 19 ന് ഇവര്‍ വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കുകയായിരുന്നു.

വയോധിക വീട്ടില്‍ ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നത്. ഇവരുടെ ഭര്‍ത്താവും മകനും നേരത്തേ മരണപ്പെട്ടിരുന്നു. വെഞ്ഞാറമൂട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആര്‍. വിജയന്‍, എസ്.ഐ എം.സാഹില്‍, സി.പി.ഒമാരായ വി.എല്‍. മഹേഷ്, എ. സജു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.