ശബരിമല ദർശനത്തിനെത്തിയ യുവതിയെ തടഞ്ഞു;വ്രതം എടുത്ത് എത്തിയതാണെന്നും ദർശനത്തിൽനിന്നും പിൻമാറില്ലെന്നും യുവതി

single-img
17 October 2018

ശബരിമലയ്ക്ക് പോകാനെത്തിയ യുവതിയെ പത്തനംതിട്ടയില്‍ തടഞ്ഞു. ചേര്‍ത്തല സ്വദേശിനി ലിബിയെയാണ് വിശ്വാസികള്‍ തടഞ്ഞത്. പൊലീസ് സ്ഥലത്തെത്തി.പത്തനംതിട്ട ബസ് സ്റ്റാൻഡിലാണു സംഭവം

ലിബിയെ സ്ഥലത്ത് നിന്നും മാറ്റിയിട്ടുണ്ട്.വ്രതം എടുത്ത് എത്തിയതെന്ന് ലിബി അറിയിച്ചു. ദർശനത്തിൽനിന്നും പിൻമാറില്ലെന്ന് യുവതി വ്യക്തമാക്കി.

ശബരിമലയിൽ യുവതികളടക്കം ആർക്കുവേണമെങ്കിലും ദർശനം നടത്താമെന്ന് ഐജി മനോജ് ഏബ്രഹാം ഇന്ന് വ്യക്തമാക്കിയിരുന്നു.ഒരു അയ്യപ്പഭക്തനെയും ആരും തടയില്ല. ഒരു പരിശോധനയും അനുവദിക്കില്ല. ദർശനത്തിന് ആർക്കൊക്കെ സുരക്ഷ ആവശ്യമാണോ അവർക്കൊക്കെ പൊലീസ് സുരക്ഷ നൽകും.ശബരിമലയുടെ സുരക്ഷാ ചുമതലയുള്ള പോലീസ് ഉദ്യോഗസ്ഥനാണു ഐജി മനോജ് ഏബ്രഹാം.