നടന്‍ റിസബാവ കുറ്റക്കാരനെന്നു കോടതി

single-img
5 October 2018

ചെക്ക് കേസില്‍ ചലച്ചിത്ര നടന്‍ റിസബാവ കുറ്റക്കാരനെന്നു എറണാകുളം എന്‍ഐ (നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ്) കോടതി. 2014ല്‍ എളമക്കര സ്വദേശി സാദിഖില്‍നിന്നു 11 ലക്ഷം രൂപ വാങ്ങിയപ്പോള്‍ നല്‍കിയ ചെക്ക് മടങ്ങിയ കേസിലാണു വിധി.

വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ റിസബാവയ്ക്കു കോടതി ജാമ്യം അനുവദിച്ചു. പലതവണ നോട്ടിസ് അയച്ചിട്ടും ഹാജരാകാത്തതിനെത്തുടര്‍ന്നു റിസബാവയെ അറസ്റ്റ് ചെയ്തു ഹാജരാക്കാന്‍ വാറന്റ് പുറപ്പെടുവിച്ചിരുന്നു. ഇതോടെ റിസബാവ നേരിട്ടു ഹാജരായിരുന്നു.

2014 മെയ് മാസത്തില്‍ പരാതിക്കാരനായ സാദിഖിന്റെ മകനും റിസബാവയുടെ മകളുമായി വിവാഹം ഉറപ്പിച്ചിരുന്നു. ആ പരിചയത്തില്‍ റിസബാവ 11 ലക്ഷം വാങ്ങി. പണം തിരികെ ആവശ്യപ്പെട്ടപ്പോള്‍ പല തവണയും അവധി ചോദിച്ചു. ഒടുവില്‍ 2015 ജനുവരിയില്‍ നല്‍കിയ ചെക്ക് മടങ്ങിയെന്നാണ് കേസ്.