ആരോഗ്യനിലയില്‍ ആശങ്കയറിയിച്ച് ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ ; പുതിയ മുഖ്യമന്ത്രിയെ തേടി ബിജെപി

single-img
15 September 2018

പനാജി: അസുഖ ബാധിതനായി സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിനു പകരക്കാരനെ തേടി ബിജെപി. പുതിയ മുഖ്യമന്ത്രിയുടെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ ഗോവയിലേക്ക് ഉടന്‍ പ്രത്യേക സംഘത്തെ ബിജെപി അയക്കുമെന്നാണ് വിവരം.ബിജെപി നേതാക്കളായ റാംലാല്‍, ബി.എല്‍. സന്തോഷ് എന്നിവരായിരിക്കും പാര്‍ട്ടി നിര്‍ദേശപ്രകാരം ഗോവയിലെത്തുക. ഇതുമായി ബന്ധപ്പെട്ട് മനോഹര്‍ പരീക്കര്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി സംസാരിച്ചതായും സൂചനകളുണ്ട്.

അര്‍ബുദത്തെ തുടര്‍ന്നു ചികിത്സയിലായിരുന്ന പരീക്കറിന് പനി പിടിപെട്ടതിനെ തുടര്‍ന്നു കഴിഞ്ഞ ദിവസം കാന്‍ഡോളിം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അര്‍ബുദത്തെ തുടര്‍ന്നു അമേരിക്കയില്‍ ചികിത്സയിലായിരുന്ന പരീക്കര്‍ ഈ മാസം ആറിനാണ് മടങ്ങിയെത്തിയത്. ഇതിനുശേഷം അദ്ദേഹം പനാജിയിലെ വസതിയില്‍ വിശ്രമിക്കുകയായിരുന്നു.

നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ മൈക്കല്‍ ലോബോയാണ് മുഖ്യമന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിവരം മാധ്യമങ്ങളെ അറിയിച്ചത്. എന്നാല്‍ പരീക്കറിന്റെ ആരോഗ്യനിലയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ലോബോ വിസമ്മതിച്ചു. പൈറ ഗ്രാമത്തിലെ തറവാട്ടില്‍ പതിറ്റാണ്ടുകളായി തുടര്‍ന്നു വരുന്ന ഗണേശ ചതുര്‍ഥി പൂജയിലും അനാരോഗ്യം കാരണം പരീക്കര്‍ പങ്കെടുത്തിരുന്നില്ല. ആറുമാസത്തിനിടയില്‍ മൂന്നു തവണ പരീക്കര്‍ വിദഗ്ധചികിത്സക്കായി അമേരിക്കയിലേക്ക് പോയിരുന്നു.

കേന്ദ്ര പ്രതിരോധ മന്ത്രിയായിരുന്ന മനോഹര്‍ പരീക്കര്‍ ആ സ്ഥാനം രാജിവച്ചാണ് ഗോവയിലെ ബിജെപി സര്‍ക്കാരിന്റെ നേതൃത്വം ഏറ്റെടുത്തത്.