സെക്സ് വിഡിയോ ആവശ്യപ്പെട്ട് ഹിന്ദു മഹാസഭ തലവൻ;ദുരന്തത്തില്‍ മലയാളികളെ പുച്ഛിച്ച ചക്രപാണിയ്ക്ക് വമ്പൻ പണി കൊടുത്ത് കേരള സൈബർ വാരിയേഴ്സ്.

single-img
3 September 2018


കൊച്ചി: സംസ്ഥാനമൊന്നാകെ പ്രളയദുരിതത്തിൽ അകപ്പെട്ടപ്പോൾ മതസ്പർധ വളർത്തുന്ന രീതിയിൽ വിദ്വേഷ പ്രസ്താവനകൾ നടത്തിയ ഹിന്ദു മഹാസഭാ നേതാവ് ചക്രപാണി മഹാരാജിന്‍റെ ‘തനിനിറം’ പുറത്തു കൊണ്ടുവന്ന് കേരളാ സൈബർ വാരിയേഴ്സ്.സൈബർ സംഘം ഒരുക്കിയ കെണിയിൽ ചക്രപാണി കുടുങ്ങിയതോടെ സോഷ്യൽ ലോകം ഇത് ആഘോഷിക്കുകയാണ്. പെണ്‍കുട്ടിയായി നടിച്ച് ചക്രപാണിയോട് ചാറ്റ് ചെയ്താണ് സൈബർ വാരിയേഴ്സ് പണി കൊടുത്തത്. വാട്സ്ആപ്പ് ചാറ്റിൽ സ്വാമി സെക്‌സ് വീഡിയോ അയച്ച് കൊടുക്കാന്‍ ആവശ്യപ്പെടുന്നതിന്റെ സ്ക്രീൻഷോട്ടും സൈബർ വാരിയേഴസ് ഫെയ്സ്ബുക്ക് പേജിലൂടെ പുറത്തുവിട്ടു.

പെണ്‍കുട്ടിയാണെന്ന് തോന്നിപ്പിക്കുംവിധം തന്ത്രപൂർവം ചാറ്റ് ചെയ്താണ് ചക്രപാണിയെ സൈബർ വാരിയേഴ്സ് ടീം ‘കെണിയിൽ’ വീഴ്ത്തിുകയായിരുന്നു. ചക്രപാണി സന്ദേശം അയച്ച് ഉടനെ ഡിലീറ്റ് ചെയ്യുന്നതായി വീഡിയോയില്‍ പറയുന്നു. ഇതുകൊണ്ട് വളരെ വേഗം സ്‌ക്രീന്‍ഷോട്ട് എടുക്കാന്‍ ബുദ്ധിമുട്ടു നേരിട്ടതായും സൈബര്‍ വാരിയേസ് വ്യക്തമാക്കുന്നു.

കേരളത്തിലെ ആളുകൾ ബീഫ് കഴിക്കുന്നത് കൊണ്ടാണ് ഇവിടെ പ്രളയമുണ്ടാകുന്നതെന്ന ചക്രപാണിയുടെ പ്രസ്ഥാവന വൻവിവാദമായിരുന്നു. ഇതിന് പിന്നാലെ ഹിന്ദു മഹാസഭയുടെ വൈബ്സൈറ്റ് ഹാക്ക് ചെയ്ത് അതിൽ കേരള ബീഫ് കറി ഉണ്ടാക്കുന്ന വിധം വിവരിച്ച് കൊണ്ട് സൈബർ വാരിയേഴ്സ് പ്രതിഷേധമറിയിച്ചിരുന്നു.