സന്ദര്‍ശനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി മടങ്ങി;ആവശ്യമായ ഭക്ഷണവും മരുന്നും ഉറപ്പാക്കുമെന്ന് നരേന്ദ്ര മോദി

single-img
18 August 2018

കൊച്ചി: പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി മടങ്ങി.മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് അന്‍പതിനായിരം രൂപവീതവും ധനസഹായം നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.

 

തകര്‍ന്ന വീടുകള്‍ നിര്‍മ്മിക്കാന്‍ പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം സഹായം അനുവദിക്കുമെന്നും സംസ്ഥാനത്തിന് ആവശ്യമായ ഭക്ഷണവും മരുന്നും എത്രയും പെട്ടെന്നുതന്നെ ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദുരന്തബാധിത പ്രദേശങ്ങളില്‍ കേരളം മികച്ച രീതിയിലാണ് രക്ഷാപ്രവര്‍ത്തനം നടത്തിയതെന്ന് അഭിനന്ദിച്ച അദ്ദേഹം, തകര്‍ന്ന റോഡുകള്‍ പുനര്‍നിര്‍മ്മിക്കാന്‍ ദേശീയപാതാ അതോറിറ്റിയ്ക്ക് അടിയന്തര നിര്‍ദ്ദേശം നല്‍കി.

അതേസമയം മഴക്കെടുതി നേരിടാന്‍ അടിയന്തര സഹായമായി 2000 കോടി രൂപ ആവശ്യപ്പെട്ടെങ്കിലും ഇടക്കാലാശ്വാസമായി 500 കോടിരൂപയുടെ ധനസാഹയം മാത്രമാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്.

സംസ്ഥാനത്ത് ഇതുവരെ 19,512 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി സൂചിപ്പിച്ചു.