പശുക്കളെ കൊല്ലുന്നവര്‍ക്കെതിരെ പ്രതികരിക്കാനായി ബിജെപി എംഎല്‍എ പാര്‍ട്ടിയില്‍ നിന്നും രാജിവച്ചു

single-img
13 August 2018

ഹൈദരാബാദ്: പശുക്കളെ കൊല്ലുന്നവര്‍ക്കെതിരെ പ്രതികരിക്കാനായി ബിജെപി എംഎല്‍എ ടി രാജാ സിംഗ് പാര്‍ട്ടിയില്‍ നിന്നും രാജിവച്ചു. ഹൈദരാബാദിലെ ഗോശാമഹല്‍ എംഎല്‍എയാണ് രാജാ സിംഗ്. പശുക്കളെ കൊല്ലുന്നവര്‍ക്കെതിരെ പ്രതികരിച്ച് പാര്‍ട്ടിക്ക് ബുദ്ധിമുട്ടാകാതിരിക്കാനാണ് രാജാ സിംഗ് രാജിവച്ചത്.

ഹിന്ദു വാഹിനി എന്ന സംഘടനയുടെ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ തന്റെ ആദ്യ പരിഗണന ഹിന്ദുമതത്തെ സംരക്ഷിക്കുക എന്നതാണെന്ന് രാജാ സിങ് രാജിക്കത്തില്‍ പറയുന്നു. ബക്രീദിനോടനുബന്ധിച്ച് മൂവായിരത്തോളം പശുക്കള്‍ കൊല്ലപ്പെടുമെന്നും ഇതിനെതിരെ നടപടി സ്വീകരിക്കുന്നതിനാണ് തന്റെ രാജിയെന്നും അദ്ദേഹം പറയുന്നു.

പശുക്കളുടെ പേരില്‍ നടക്കുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങളെ ന്യായീകരിച്ചും ഇതിനു മുന്‍പ് രാജാ സിംഗ് സംസാരിച്ചിരുന്നു. പശുവിനെ രാഷ്ട്രമാതാവാതായി പ്രഖ്യാപിച്ചാല്‍ ആള്‍ക്കൂട്ട കൊലപാതകങ്ങളും ഇല്ലാതാകും എന്നതായിരുന്നു രാജാ സിംഗിന്റെ പ്രസാതാവന. അതിനാല്‍ എംപിമാര്‍ പശുവിനെ രാഷ്ട്രമാതാവാക്കുന്നതിനുള്ള ആവശ്യം പാര്‍ലമെന്റില്‍ ഉന്നയിക്കണം എന്നും രാജാ സിംഗ് ആവശ്യപ്പെട്ടിരുന്നു.