ആറാമത് ജനിച്ചതും പെണ്‍കുഞ്ഞ്; രോഷാകുലനായ അച്ഛന്‍ നാലു ദിവസം പ്രായമായ കുഞ്ഞിനെ കുത്തിക്കൊന്നു

single-img
25 June 2018

പെണ്‍കുട്ടിയായതിന്റെ പേരില്‍ നാലു ദിവസം പ്രായമുള്ള നവജാത ശിശുവിനെ അച്ഛന്‍ കുത്തിക്കൊന്നു. ഗുജറാത്തിലെ ഗാന്ധിനഗര്‍ ജില്ലയിലാണ് ആറാമതും പെണ്‍കുട്ടി ജനിച്ചതില്‍ മനംനൊന്ത് അച്ഛന്‍ വിനോദ് റാത്തോ!ഡ് നാലു ദിവസം മാത്രം പ്രായമുള്ള മകളെ കുത്തിക്കൊന്നത്. ഭാര്യാ പിതാവിന്റെ പരാതിയുടെ അടിസ്ഥനത്തില്‍ പൊലീസ് വിനോദിനെ അറസ്റ്റു ചെയ്തു.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: വിഷ്ണുവിന്റേയും വിമലയുടേയും വിവാഹം കഴിഞ്ഞിട്ട് 10 വര്‍ഷമായി. ഇവര്‍ക്ക് അഞ്ച് പെണ്‍മക്കളാണുള്ളത്. ആറാം തവണയും ഭാര്യ ഗര്‍ഭിണി ആയതോടെ ആണ്‍കുഞ്ഞിനെയാണ് വിഷ്ണു ആഗ്രഹിച്ചത്.

എന്നാല്‍ പെണ്‍കുഞ്ഞാണ് ജനിച്ചത്. വിവരം അറിഞ്ഞ് ഞായറാഴ്ച ഭാര്യയുടെ വീട്ടിലെത്തിയ വിഷ്ണു, ഭാര്യയ്‌ക്കൊപ്പം ഉറങ്ങുകയായിരുന്ന കുഞ്ഞിനെ കത്തിയെടുത്ത് കുത്തുകയായിരുന്നു. കുഞ്ഞിന്റെ കരച്ചില്‍ കേട്ട് വിമല ഉണര്‍പ്പോള്‍ വിഷ്ണു ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു.

എന്നാല്‍ വിമലയുടെ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് വിഷ്ണുവിനെ പിടികൂടി പൊലീസിന് കൈമാറി. കുത്തേറ്റ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മസംസ്ഥാനമായ ഗുജറാത്തില്‍ പെണ്‍ശിശുഹത്യയ്ക്ക് കുപ്രസിദ്ധി ആര്‍ജ്ജിച്ചതാണ്. 919 സ്ത്രീകള്‍ക്ക് 1000 പുരുഷന്മാര്‍ എന്നതാണ് ഗുജറാത്തിലെ സ്ത്രീ പുരുഷാനുപാതം.