ഇതിനെ സമരമെന്നു വിളിക്കാനാവില്ല; സമരത്തിനു കെജ്‍‍രിവാളിന് ആര് അധികാരം നൽകി?: രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

single-img
18 June 2018

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന് ഡല്‍ഹി ഹൈക്കോടതിയുടെ വിമര്‍ശനം. ലഫ്റ്റനന്റ് ഗവര്‍ണറുടെ വസതിയില്‍ സമരം നടത്താന്‍ കെജ്‍രിവാളിന് ആരാണ് അനുമതി നല്‍കിയതെന്ന് ഡല്‍ഹി ഹൈക്കോടതി ചോദിച്ചു.ഇപ്പോള്‍ നടക്കുന്നതിനെ സമരമെന്ന് വിളിക്കാനാകില്ല.

ആരുടെയെങ്കിലും ഓഫീസിലോ വസതിയിലോ കയറിയിരുന്ന് ധര്‍ണ നടത്താനാവില്ലെന്നും കോടതി വ്യക്തമാക്കി. സമരത്തിനെതിരായ രണ്ട് ഹര്‍ജികള്‍ പരിഗണിക്കുമ്പോഴാണ് കോടതി കെജ്‍രിവാളിനെ രൂക്ഷമായി വിമര്‍ശിച്ചത്.

കേസിൽ ഐഎഎസ് അസോസിയേഷനെകൂടി കക്ഷി ചേർത്തു. കേസിൽ ബുധനാഴ്ച വാദം തുടരും. സിവിൽ സർവീസ് ഉദ്യോഗസ്ഥർ തുടരുന്ന നിസഹകരണ സമരം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ തിങ്കളാഴ്ചയാണ് കേജരിവാളും മന്ത്രിമാരായ മനീഷ് സിസോദിയ, സത്യേന്ദ്ര ജെയിൻ, ഗോപാൽ റായും ലഫ്. ഗവർണറുടെ വസതിയിൽ സമരം ആരംഭിച്ചത്.

നിസഹകരണ സമരം നടത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുക, വീട്ടുപടിക്കൽ റേഷൻ എത്തിക്കാനുള്ള പദ്ധതിക്ക് അനുമതി നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. അതേസമയം നിരാഹാര സമരത്തിലുള്ള സത്യേന്ദ്ര ജെയിന്‍റെ ഷുഗർ നില താഴ്ന്നതിനെ തുടർന്ന് ഡൽഹിയിലെ ലോക് നായക് ജയ് പ്രകാശ് നാരായണൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.