ബാബാ രാംദേവിന്റെ മെസേജിങ് ആപ്ലിക്കേഷനായ കിംബോ വന്‍ ദുരന്തമാണെന്ന് ടെക് വിദഗ്ധര്‍; പിന്നാലെ ആപ്പ് അപ്രത്യക്ഷമായി

single-img
1 June 2018

ബാബാ രാംദേവിന്റെ മെസേജിങ് ആപ്ലിക്കേഷനായ കിംബോക്കെതിരെ രൂക്ഷമായ ആരോപണങ്ങളുമായി അനോണിമസ് ഹാക്കറായ എലിയറ്റ് ആല്‍ഡേഴ്‌സണ്‍. കിംഭോ ആപ്പ് ഉപയോഗിക്കുന്ന എല്ലാവരുടെയും മെസേജുകളും വീഡിയോയും തനിക്ക് കാണാന്‍ സാധിക്കുമെന്ന് എലിയറ്റ് തെളിയിച്ചു.

അതീവ സുരക്ഷയുള്ള ആധാര്‍ സംവിധാനങ്ങള്‍ക്കെതിരെയും പാര്‍ട്ടികളുടെ ആപ്പുകളുടെ സുരക്ഷാ വീഴ്ചകളും ചൂണ്ടിക്കാണിച്ചിട്ടുള്ള ഹാക്കറാണ് എലിയറ്റ്. ഇതുവരെ 5000 ത്തോളം പേര്‍ കിംഭോ ഇന്‍സ്റ്റാള്‍ ചെയ്തു പരീക്ഷിച്ചിരുന്നു. ഇതിനിടെ സോഷ്യല്‍മീഡിയകളിലും വിവിധ ഹാക്കര്‍മാരും കിംഭോയ്‌ക്കെതിരെ രംഗത്തുവന്നിട്ടുണ്ട്.

ഇതിനു പിന്നാലെ കിംബോ അപ്രത്യക്ഷമായി. കിംഭോ എന്നു പേരിട്ട മെസേജിങ് ആപ്പ് കഴിഞ്ഞ ദിവസമാണ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലോഞ്ച് ചെയ്തത്. എന്നാല്‍ അവതരിപ്പിച്ച് മണിക്കൂറുകള്‍ക്കുള്ളിലാണ് കിംഭോ ആപ്പ് കാണാതായത്.

Kimbho Secure Chat, Free Voip Video Calls എന്ന പേരിലുള്ള ആപ്പ് പതഞ്ജലി കമ്മ്യൂണിക്കേഷന്‍സ് എന്ന അക്കൗണ്ട് വഴിയാണ് അപ്‌ലോഡ് ചെയ്തിരുന്നത്. എന്നാല്‍ ഈ ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ തിരഞ്ഞാല്‍ കിട്ടുന്നില്ലെന്നാണ് ആരോപണം. ഐഒഎസ് പ്ലേ സ്റ്റോറില്‍ നിന്നും നീക്കം ചെയ്തിട്ടുണ്ട്.

സ്വദേശി സമൃദ്ധി എന്ന പേരില്‍ പുറത്തിറക്കുന്ന സിം കാര്‍ഡുകള്‍ക്കു പിന്നാലെയാണ് പതഞ്ജലി സ്വദേശി മെസേജിങ് ആപ്പും അവതരിപ്പിച്ചത്. സ്വദേശി സമൃദ്ധിക്കു ശേഷം അവതരിപ്പിച്ച കിംഭോ വാട്‌സാപ്പിനു വെല്ലുവിളിയാകുമെന്നും ഇപ്പോള്‍ ഡൗണ്‍ലോഡ് ചെയ്യാമെന്നും പതഞ്ജലി വക്താവ് എസ്.കെ. തിജര്‍വാല ട്വീറ്റ് ചെയ്തിരുന്നു.