ഗോഡ്‌സെ ചെയ്തത് മഹദ്കൃത്യം; ആ കൊല നേരത്തെയായിരുന്നുവെങ്കില്‍ ഭാരതം ഹിന്ദുരാഷ്ട്രമായിരുന്നേനെ; ഗാന്ധി വധത്തില്‍ ഗോഡ്‌സയെ പുകഴ്ത്തി സംഘപരിവാര്‍ നേതാവ്

single-img
21 May 2018

നാഥുറാം വിനായക് ഗോഡ്‌സെ ചെയ്തത് മഹദ്കൃത്യമാണെന്ന് സംഘപരിവാര്‍ നേതാവ്. ഗോഡ്‌സയെ പുകഴ്ത്തി ആര്‍.എസ്.എസിന്റെ ജില്ലാ നേതൃപദവി വഹിച്ചിരുന്ന നിവേദ്യം രാമചന്ദ്രനാണ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടിരിക്കുന്നത്.

ഗാന്ധിയുടെ കൊല നേരത്തെയായിരുന്നുവെങ്കില്‍ ഭാരതം ഹിന്ദുരാഷ്ട്രമായിരുന്നേനെയെന്ന് രാമചന്ദ്രന്‍ പോസ്റ്റില്‍ പറയുന്നു. ഗോഡ്‌സെയോട് ആരാധനയാണുള്ളതെന്നും ഗാന്ധി വധത്തെ കൊലയെന്നേ വിളിക്കൂ.. അതൊരിക്കലും പാതകമല്ലെന്നും രാമചന്ദ്രന്‍ കുറിച്ചു. ഗോഡ്‌സെയുടെ ജന്മദിനം സ്മരിച്ചു കൊണ്ടാണ് രാമചന്ദ്രന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

സ്വദേശി ജാഗരണ്‍ മഞ്ചിന്റെ സംസ്ഥാന കമ്മിറ്റി അംഗം തുടങ്ങി നിരവധി സംഘപരിവാര്‍ സമിതികളില്‍ അംഗമായിരുന്നയാളാണ് രാമചന്ദ്രന്‍. നേരത്തെ കൃത്യം നടത്തിയില്ലല്ലോയെന്ന പരിഭവമാണ് തനിക്ക് ഗോഡ്‌സെയോടുള്ളതെന്നുമാണ് രാമചന്ദ്രന്‍ പറയുന്നത്.

രാമചന്ദ്രന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റ്:

എനിക്ക് ”നാഥുറാം…
വിനായക് ഗോഡ്‌സേ” യോട് ആരാധനയാണുള്ളത്..

തികഞ്ഞ ആരാധന..

ഒപ്പം ഒരു ചെറിയ പരിഭവവും..

ആ കൊല…(കൊലയെന്നേ വിളിക്കൂ..അതൊരിക്കലും പാതകമല്ല..)

കുറച്ചു വര്‍ഷങ്ങള്‍ നേരത്തേ ചെയ്തിരുന്നെങ്കില്‍…

നേതാജി…നമ്മോടൊപ്പം ഉണ്ടായിരുന്നേനെ…

നെഹ്‌റു ..കുടുംബം അപ്രസക്തമായേനെ..

ഭാരതം വിഭജിക്കപ്പെടില്ലായിരുന്നു…

ഭാരതം..ഹിന്ദു രാഷ്ട്രമായിരുന്നേനെ…

ഗോമാതാവ്…ദേശീയ മൃഗമായേനെ..ഗോവധ നിരോധനം നടപ്പായേനെ..

വൈകിയാണെങ്കിലും ആ മഹദ് കൃത്യം ചെയ്ത അങ്ങയോട് കടപ്പെട്ടിരിക്കുന്നു ഭാരതം..

ഭാരതം ഇങ്ങനെയെങ്കിലും നിലനില്ക്കുന്നത് താങ്കളുടെ ആ ത്യാഗത്താലാണ്…

ഭാരതത്തിന്റെ വീരപുത്രന്‍ വീര ബലിദാനി നാഥുറാം വിനായക് ഗോഡ്‌സേയുടെ ജന്മദിനമാണിന്ന്…