‘വിശ്വാസം’ തേടും മുമ്പ് യെഡിയൂരപ്പ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു
ദിവസങ്ങൾ നീണ്ട അനിശ്ചിതത്വങ്ങൾക്കും രാഷ്ട്രീയ നാടകങ്ങൾക്കും ഒടുവിൽ വിശ്വാസ വോട്ടെടുപ്പിനു മുമ്പുതന്നെ യെഡിയൂരപ്പ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. സഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ സാധിക്കില്ലെന്ന് വ്യക്തമായതോടെയാണ് രണ്ടുദിവസം മുമ്പുമാത്രം സത്യപ്രതിജ്ഞ ചെയ്ത യെഡിയൂരപ്പ രാജിക്ക് നിർബന്ധിതനായത്. വിശ്വാസ വോട്ടെടുപ്പിനു മുമ്പുതന്നെ ഭൂരിപക്ഷം ഉറപ്പായില്ലെങ്കിൽ മാന്യമായി രാജിവയ്ക്കണമെന്ന് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ, യെഡിയൂരപ്പയ്ക്കും കർണാടക ഘടകത്തിനും മുന്നറിയിപ്പ് നൽകിയിരുന്നു.
തന്നെ എക്കാലത്തും ജനം പിന്തുണച്ചതായി യെഡിയൂരപ്പ പ്രസംഗത്തില്‍ പറഞ്ഞു. നാട്ടിലെ വികസനം പ്രധാനമന്ത്രിയുടെ കരുതല്‍ അറിയിക്കുന്നതാണ്. കോണ്‍ഗ്രസിനും ദളിനും ജനാധിപത്യത്തില്‍ വിശ്വാസമില്ല. ആറരക്കോടി ജനങ്ങള്‍ ബിജെപിക്കൊപ്പമാണെന്നും യെഡിയൂരപ്പ അവകാശപ്പെട്ടു.
പ്രമേയത്തിനു മുമ്പ് പ്രസംഗിക്കാനുള്ള ശ്രമം സിദ്ധരാമയ്യ തടസപ്പെടുത്തി. ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന നിലയ്ക്കാണ് ഗവര്‍ണര്‍ ക്ഷണിച്ചത്. മറ്റ് സംസ്ഥാനങ്ങളിലെ അതേ രീതി ഇവിടെയും പിന്തുടര്‍ന്നുവെന്നും അദ്ദേഹം പറഞ്ഞു. സഭയില്‍ ഇപ്പോഴും അദ്ദേഹം സംസാരിച്ചുകൊണ്ടിരിക്കുകയാണ്. അതിന് ശേഷം സഭയില്‍ വോട്ടെടുപ്പ് നടക്കുമെന്നാണ് സൂചന.
യെദ്യൂരപ്പയുടെ പ്രസംഗം 3.44ന് ആരംഭിച്ചു
യെദ്യൂരപ്പ വിശ്വാസവോട്ട് നേരിടില്ലെന്ന് ദേശീയ ചാനലുകള്‍
യെദ്യൂരപ്പ രാജി വെക്കുമെന്ന് ഉറപ്പായതായി ടൈംസ് നൗ ചാനല്‍
കോണ്‍ഗ്രസ് ഭരണത്തില്‍ കര്‍ഷകര്‍ക്ക് ദുരിതമായിരുന്നു
ജനാധിപത്യത്തില്‍ വിശ്വാസമുണ്ടെന്ന് യെദ്യൂരപ്പ
ഏറ്റവും വലിയ കക്ഷി ആയതിനാലാണ് ഞങ്ങളെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചത്
ജനവിധി കോൺഗ്രസിനും ജെഡിഎസ്സിനും ഒപ്പമായിരുന്നില്ല
ജനങ്ങളുടെ സ്നേഹവും പിന്തുണയും തിരിച്ചറിഞ്ഞു
നടത്തുന്നത് വികാരനിർഭര പ്രസംഗം
മോദിയും അമിത് ഷായുമാണ് തന്നെ മുഖ്യമന്ത്രിയാക്കിയതെന്ന് യെദ്യൂരപ്പ
ഇതിനിടെ പ്രകാശ് ജാവേഡേക്കര്‍ അടക്കമുള്ള ബിജെപി നേതാക്കളെ വിധാന്‍സൗധയിലേക്ക് കടത്തിവിട്ടതില്‍ പ്രതിഷേധം ഉയര്‍ന്നു. ഇവര്‍ക്കു പിന്നാലെ വിധാന്‍സൗധയിലേക്ക് കയറാന്‍ ശ്രമിച്ച കെ.സി.വേണുഗോപാലിനെ വാച്ച് ആന്‍ഡ് വാര്‍ഡ് തടഞ്ഞു. തുടര്‍ന്ന് കോണ്‍ഗ്രസ് എം.എല്‍.എ വി.സി. ഉഗ്രപ്പ വാച്ച് ആന്‍ഡ് വാര്‍ഡിനോട് കയര്‍ത്തു. യെഡിയൂരപ്പയുടെ മകന്‍ കോഴ വാഗ്ദാനം ചെയ്തെന്ന് നേരത്തെ ഉഗ്രപ്പ ആരോപണം ഉയര്‍ത്തിയിരുന്നു.
വിശ്വാസവോട്ടെടുപ്പ് വേളയില്‍ സഭയില്‍ ശാന്തത പാലിക്കണമെന്നും സസ്‌പെന്‍ഷന് ഇടവരുത്തരുതെന്നും കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് നേതൃത്വത്തിന്റെ നിര്‍ദേശം. ബി.ജെ.പിയുടെ പ്രകോപനമുണ്ടാകുമെന്നും ശാന്തത കൈവിടരുതെന്നുമാണ് നിര്‍ദേശം.
സഭയില്‍ ഏതെങ്കിലും തരത്തിലുള്ള ബഹളമുണ്ടാക്കുന്നവരെ പ്രൊട്ടംസ്പീക്കര്‍ക്ക് അയോഗ്യരാക്കാമെന്ന നിയമമുള്ളതിനാലാണ് കോണ്‍ഗ്രസിന്റെ മുന്നറിയിപ്പ്. ബി.ജെ.പി അംഗങ്ങള്‍ ഏത് തരത്തിലുമുള്ള പ്രകോപനങ്ങള്‍ക്കും മുതിരാം. എന്നാല്‍ കോണ്‍ഗ്രസ് അംഗങ്ങളില്‍ നിന്ന് നിലവിട്ട പെരുമാറ്റം ഒരിക്കലും ഉണ്ടാകരുതെന്ന് നിര്‍ദേശത്തില്‍ പറയുന്നു.
അതിനിടെ, കര്‍ണാടകയില്‍ ഭൂരിപക്ഷം തെളിയിക്കാനാകില്ലെന്ന ആശങ്ക നിലനില്‍ക്കെ കൂടുതല്‍ ബിജെപി നേതാക്കളെ കോഴക്കുരുക്കിലാക്കി കോണ്‍ഗ്രസ് രംഗത്തെത്തി. മുഖ്യമന്ത്രി ബി.എസ്.യെദിയൂരപ്പയും റെഡ്ഡി സഹോദരന്‍മാരുടെ അടുത്ത ആളായ ബി.ശ്രീരാമുലുവും കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കു പണം വാഗ്ദാനം ചെയ്യുന്ന ശബ്ദരേഖകള്‍ കോണ്‍ഗ്രസ് പുറത്തുവിട്ടു.
കോണ്‍ഗ്രസ് എംഎല്‍എ ബി.സി. പാട്ടീലിനു യെദിയൂരപ്പ പണം വാഗ്ദാനം ചെയ്യുന്ന ശബ്ദരേഖയാണു കോണ്‍ഗ്രസ് ആദ്യം പുറത്തുവിട്ടത്. ഇതിനു പിന്നാലെ ഭൂരിപക്ഷം തെളിയിക്കാന്‍ കഴിയാതെ യെദിയൂരപ്പ രാജിവയ്ക്കുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.
ഇതിനു പിന്നാലെയാണ് ശ്രീരാമുലു കോഴ വാഗ്ദാനം ചെയ്യുന്ന ശബ്ദരേഖ കോണ്‍ഗ്രസ് പുറത്തുവിട്ടത്. പണത്തിനു പുറമേ മന്ത്രിയാക്കാമെന്നും കോണ്‍ഗ്രസ് എംഎല്‍എയ്ക്കു ശ്രീരാമുലു വാഗ്ദാനം ചെയ്യുന്നതായി ശബ്ദരേഖയിലുണ്ട്.
കാണാതായ കോണ്‍ഗ്രസ് എംഎല്‍എമാരായ ആനന്ദ് സിംഗിനെയും പ്രതാപ് ഗൗഡയേയും കോണ്‍ഗ്രസ് ബംഗളുരുവിനെ ഹോട്ടലില്‍ കണ്ടെത്തിയതോടെയാണ് ബിജെപിയുടെ പ്രതീക്ഷകള്‍ തകര്‍ന്നത്. ആനന്ദ് സിംഗ് ബംഗളൂരുവിലെ ഹോട്ടലില്‍നിന്നു നിയമസഭയിലേക്ക് പുറപ്പെട്ടതായാണു റിപ്പോര്‍ട്ടുകള്‍.
കോണ്‍ഗ്രസില്‍നിന്ന് രണ്ട് എംഎല്‍എമാരും ഒരു ജെഡിഎസ് എംഎല്‍എയും രണ്ട് സ്വതന്ത്രരും ബിജെപിയെ പിന്തുണയ്ക്കുമെങ്കിലും ഭൂരിപക്ഷം തെളിയിക്കാനാകില്ല. ഇതാണു ബിജെപിയുടെ പ്രതീക്ഷകള്‍ക്കു തിരിച്ചടിയായത്. ബിജെപിക്ക് നിലവില്‍ 104 എംഎല്‍എമാരുടെ പിന്തുണയാണുളളത്. ഭൂരിപക്ഷത്തിന് 111 എംഎല്‍എമാരുടെ പിന്തുണയാണ് വേണ്ടത്.
ഇതിനിടെ അമിത് ഷായും ഡല്‍ഹിയില്‍ നിന്ന് കരുക്കള്‍ നീക്കുന്നുണ്ട്. അതിരുകടക്കേണ്ടെന്ന് കര്‍ണാടക ബിജെപിക്ക് അമിത് ഷാ നിര്‍ദേശം നല്‍കി. വിശ്വാസവോട്ടിന് ഒരു മണിക്കൂര്‍ മുമ്പിന് ഭൂരിപക്ഷം ഉറപ്പാക്കണം. എന്നാല്‍ മാത്രം മുന്നോട്ടുപോയാല്‍ മതി എന്നാണ് നിര്‍ദേശം.
ഉറപ്പില്ലെങ്കില്‍ മാന്യമായി പിന്‍വാങ്ങണമെന്നും പാര്‍ട്ടി നിര്‍ദേശം നല്‍കി. ഈ സാഹചര്യത്തിലാണ് യെഡിയൂരപ്പ രാജിവയ്ക്കാന്‍ ഒരുങ്ങുന്നതും രാജിക്കത്ത് തയാറാക്കുന്നതും. 3.30ന് ഗവര്‍ണറെ കാണാനും നീക്കം നടത്തുന്നുണ്ട്.