കൊല്ലത്ത് പതിനഞ്ചുകാരി കൂട്ട ബലാത്സംഗത്തിനിരയായ സംഭവം: മാതാപിതാക്കള്‍ കസ്റ്റഡിയില്‍

single-img
16 May 2018

കൊല്ലം: തെന്മലയില്‍ പതിനഞ്ച് വയസുകാരി കൂട്ട ബലാല്‍സംഗത്തിനിരയായ സംഭവത്തില്‍ അമ്മയടക്കമുള്ള പ്രതികളെ പൊലീസ് കസ്റ്റടിയിലെടുത്തു. വന്‍ തുകയ്ക്ക് കുട്ടിയെ പലര്‍ക്കായി മാതാപിതാക്കള്‍ കാഴ്ച്ച വച്ചു എന്ന് പൊലീസ് കണ്ടെത്തി. സംഭവത്തില്‍ കുടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.

തെന്മലയിലെ സ്വകാര്യ ഫാമില്‍ വാടകയ്ക്ക് താമസിച്ചിരുന്ന പതിനഞ്ച് വയസുകാരിയാണ് കൂട്ട മാനഭംഗത്തിനിരയായത്. പൊലീസ് പറയുന്നത് ഇങ്ങനെ: മകളെ അച്ചന്‍ തട്ടി കൊണ്ട് പോയെന്ന് കാട്ടി അമ്മ പുളിയറ പൊലീസില്‍ പരാതി നല്‍കി.

തുടര്‍ന്ന് കുട്ടിയുടെ അമ്മ കുളത്തൂപ്പുഴ പൊലീസിനും പരാതി കൈമാറി. സംഭവത്തില്‍ ദുരൂഹത മനസിലാക്കിയ പൊലീസ് കുട്ടിയെ കണ്ടെത്തുകയും വിശദമായ അനേഷണം ആരംഭിക്കുകയുമായിരുന്നു. കുട്ടിയുടെ മൊഴിയില്‍ നിന്ന് നിരന്തരം ലൈംഗിക പീഡനത്തിനിരയായതായി മനസിലാക്കിയ പൊലീസ് അമ്മയെ ചോദ്യം ചെയ്തതോടെയാണ് പലര്‍ക്കായി കാഴ്ചവച്ച വിവരം പുറത്ത് വരുന്നത്.

തുടര്‍ന്ന് അമ്മയെയും മധ്യവയസ്‌ക്കനായ അച്ചന്റെ സുഹൃത്തിനെയും അറസ്റ്റ് ചെയ്യുകയായിരുന്നു. അച്ചനുള്‍പ്പെടെ അഞ്ചോളം പേരാണ് കേസിലെ പ്രതികള്‍. കൊല്ലം റൂറല്‍ എസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അനേഷിക്കുന്നത്.