19 സീറ്റില്‍ മത്സരിച്ച സിപിഎമ്മിന് ആകെ കിട്ടിയത് 81191 വോട്ടുകള്‍

single-img
16 May 2018

കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ 19 സീറ്റുകളില്‍ മത്സരിച്ച സിപിഎമ്മിന് ആകെ ലഭിച്ചത് 81191 വോട്ടുകള്‍ മാത്രം. ഇതില്‍ 51697 വോട്ടുകളും നേടിയത് ബഗേപള്ളിയില്‍ രണ്ടാം സ്ഥാനത്തെത്തിയ ജി.വി.ശ്രീറാം റെഡ്ഡിയാണ്. ബാക്കി 18 ഇടങ്ങളിലും പാര്‍ട്ടി ദയനീയ പരാജയമാണ് ഏറ്റുവാങ്ങിയത്.

മംഗളൂരിലെ മൂന്ന് മണ്ഡലങ്ങളിലും സിപിഎം സ്ഥനാര്‍ഥികള്‍ക്ക് മുവായിരം വോട്ടുകള്‍ തികയ്ക്കാനായില്ല. മംഗളൂരുവില്‍ 2372 ഉം മംഗളൂരു നോര്‍ത്തില്‍ 2472 ഉം സൗത്തില്‍ 2329 ഉം വോട്ടുകളാണ് സിപിഎം സ്ഥാനാര്‍ഥികള്‍ നേടിയത്.

തിരഞ്ഞെടുപ്പിന് മുമ്പ് ജെഡിഎസുമായി സഖ്യത്തിലേര്‍പ്പെടാന്‍ സിപിഎം ശ്രമിച്ചിരുന്നെങ്കിലും ബഗേപള്ളിയിലടക്കം ജെഡിഎസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതോടെ ഒറ്റയ്ക്ക് മത്സരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. മറ്റൊരു ഇടത്പക്ഷ പാര്‍ട്ടിയായ സിപിഐ കോണ്‍ഗ്രസിന് പിന്തുണ നല്‍കുകയായിരുന്നു. മൊത്തം വോട്ട് വിഹിതത്തിന്റെ 0.2 ശതമാനം വോട്ടുകളാണ് സിപിഎം സ്ഥാനാര്‍ഥികള്‍ നേടിയത്.