ബീയര്‍ വിതരണം ചെയ്തതില്‍ ക്രമക്കേട്;സ്വകാര്യ കമ്പനിയ്ക്ക് ബെവ്കോ 75 ലക്ഷം രൂപ പിഴയിട്ടു.
ബവ്റിജസ് കോര്‍പറേഷന് ബീയര്‍ വിതരണം ചെയ്തതില്‍ ക്രമക്കേട് നടത്തിയ സ്വകാര്യ കമ്പനിയ്ക്ക് 75 ലക്ഷം രൂപ പിഴ. സപ്ലൈ ഓര്‍ഡറില്‍ തിരുത്തല്‍ വരുത്തിയാണ് തൃശൂര്‍ ആസ്ഥാനമായ സാബ് മില്ലര്‍ ഇന്ത്യ തട്ടിപ്പ് നടത്തിയത്. സ്വന്തം ബ്രാന്‍ഡുകള്‍ പരമാവധി വിറ്റഴിക്കുകയായിരുന്നു തിരിമറിക്ക് പിന്നിലെ ലക്ഷ്യം.
ഫോസ്റ്റേഴ്സ്,ഹേവാർട്സ്,ക്നോക്ക് ഔട്ട് തുടങ്ങിയ നാലു പ്രധാന ബ്രാന്‍ഡുകളുടെ വിതരണമാണ് സാബ്മില്ലര്‍ ഇന്ത്യ കരാറെടുത്തിരിക്കുന്നത്. സ്റ്റോക്ക് എത്തിക്കേണ്ട ഗോഡൗണിന്റ പേരും ബ്രാന്‍ഡും അളവും അതാത് സമയം ബവ്കോ വിതരണകമ്പനികള്‍ക്ക് തയാറാക്കി നല്‍കും. ഇങ്ങനെ നല്‍കിയ ലിസ്റ്റില്‍ ഗോഡൗണിന്റ പേര് തിരുത്തിയാണ് ക്രമക്കേട് നടത്തിയത്. അതായത് നെടുമങ്ങാട് ഗോഡൗണില്‍ സപ്ലൈ ചെയ്യണ്ടതിന് പകരം രേഖകള്‍ തിരുത്തി സ്റ്റോക്ക് തൃശൂര്‍ ഗോഡൗണില്‍ വിതരണം ചെയ്തു. ബീയര്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന പ്രദേശങ്ങളില്‍,കമ്പനി വിതരണം ചെയ്യുന്ന ബ്രാന്‍ഡുകള്‍, പരാമവധി എത്തിച്ച് ലാഭം കൊയ്യുകയായിരുന്നു ലക്ഷ്യം.
മൂന്ന് മാസത്തിനിടയില്‍ 527 തവണ കമ്ബനി ബവ്കോയ്ക്ക് ബിയര്‍ സപ്ലൈ ചെയ്തു. ഇതില്‍ 200 തവണയും സ്റ്റോക്ക് മറ്റിടങ്ങളിലേക്ക് മറിച്ചുകൊടുക്കുകയായിരുന്നു.
കമ്പനിയിലെ എക്സൈസ് എക്‌സൈസ് ഉദ്യോഗസ്ഥന്‍ പട്ടിക പരിശോധിച്ച് ഉറപ്പുവരുത്തണമെന്നാണ് വ്യവസ്ഥ. എന്നാല്‍, തിരുത്തല്‍ വരുത്തിയത് ഉദ്യോഗസ്ഥന്റെ ശ്രദ്ധയില്‍പെട്ടില്ലെന്നാണ് ബവ്കോയുടെ വിശദീകരണം. കമ്പനിക്കെതിരെ ബെവ്കോ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.