131 കേസുകള്‍ പിന്‍വലിക്കാനൊരുങ്ങി യോഗി സര്‍ക്കാര്‍: സാധ്വി പ്രാചി ഉള്‍പ്പെടെ ബി.ജെ.പി നേതാക്കള്‍ക്കെതിരായ വിദ്വേഷ പ്രസംഗ കേസും പിന്‍വലിക്കും

single-img
26 April 2018

രാജ്യത്ത് വിദ്വേഷ പ്രസംഗം നടത്തിയതിന്റെ പേരില്‍ ഏറ്റവും കൂടുതല്‍ കേസുകളുള്ളത് ബിജെപി എംഎല്‍എമാരുടേയും എംപിമാരുടേയും പേരിലാണെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നതിന് പിന്നാലെ ഇത്തരത്തിലുള്ള കേസുകള്‍ പിന്‍വലിക്കാനൊരുങ്ങി യോഗി സര്‍ക്കാര്‍.

സാധ്വി പ്രാചി ഉള്‍പടെ രണ്ട് ബി.ജെ.പി എം.പിമാരും മൂന്ന് എം.എല്‍.എമാര്‍ക്കുമെതിരായുള്ള വിദ്വേഷ പ്രസംഗ കേസുകള്‍ ഉള്‍പ്പെടെ 131 കേസുകളാണ് പിന്‍വലിക്കുന്നത്. മുസഫര്‍ നഗര്‍ കലാപത്തിന് കാരണമായ മഹാ പഞ്ചായത്തുമായി ബന്ധപ്പെട്ടുള്ള രണ്ടു കേസുകളും ഇതില്‍ ഉള്‍പെടുന്നുണ്ട്.

സാധ്വി പ്രാചി, ബി.ജെ.പി എം.പിമാരായ കുന്‍വാര്‍ ഭാരതേന്ദ്ര സിങ്, സഞ്ജീവ് ബല്യാണ്‍, എം.എല്‍.എമാരായ ഉമേഷ് മാലിക്, സംഗീത് സോം, സുരേഷ് റാന എന്നിവരാണ് മഹാപഞ്ചായത്തില്‍ പങ്കെടുത്ത് അക്രമം ആഹ്വാനം ചെയ്ത് പ്രസംഗിച്ചത്.

ജനുവരി 17ന് കേസിലെ നിലവിലെ സ്ഥിതി അന്വേഷിച്ച് നിയമകാര്യ മന്ത്രാലയം മുസഫര്‍ നഗര്‍ മജിസ്‌ട്രേറ്റിന് കത്തയച്ചിരുന്നു. കേസ് പിന്‍വലിക്കുന്നതിനെ കുറിച്ചുള്ള അഭിപ്രായവും പൊതു താല്‍പര്യവും കത്തിലൂടെ ചോദിച്ചിരുന്നു. എന്നാല്‍ കത്തിന് ഇതുവരെ മജിസ്‌ട്രേറ്റ് മറുപടിയൊന്നും നല്‍കിയിട്ടില്ല.

രാജ്യത്ത് വിദ്വേഷ പ്രസംഗം നടത്തിയതിന്റെ പേരില്‍ ഏറ്റവും കൂടുതല്‍ കേസുകളുള്ളത് ബിജെപി സാമാജികരുടെ പേരില്‍