ജനിച്ചപ്പോള്‍ വിധി വേര്‍പ്പെടുത്തി; 33 വര്‍ഷങ്ങള്‍ക്ക് ശേഷം ഇരട്ടസഹോദരിമാര്‍ കണ്ടുമുട്ടി

single-img
23 March 2018

ഉത്തരകൊറിയക്കാരായ അമാന്റ ഡന്‍ഫോര്‍ഡും കേറ്റി ബെനറ്റും ഇരട്ട സഹോദരിമാരാണ്. പക്ഷെ ജനിച്ചപ്പോള്‍ തന്നെ ഇവര്‍ക്ക് വേര്‍പിരിയേണ്ടി വന്നു. രണ്ട് പേരും യുഎസില്‍ രണ്ട് വീടുകളില്‍ ജീവിച്ചു. ഒടുവില്‍ 33 വര്‍ഷങ്ങള്‍ക്ക് ശേഷം സഹോദരിമാര്‍ കണ്ടുമുട്ടി.

ജനിച്ചപ്പോള്‍ തന്നെ ഇവരെ ഉപേക്ഷിച്ചതായിരുന്നു. ബെനറ്റിനെ ഓര്‍ഫനേജ് വരാന്തയിലും ഡന്‍ഫോര്‍ഡിനെ ഒരു വീടിന്റെ പടിക്കല്‍ നിന്നുമാണ് കണ്ടെത്തിയത്. തുടര്‍ന്ന് അമേരിക്കക്കാരായ മാതാപിതാക്കള്‍ ഇരുവരെയും ദത്ത് എടുത്തു. തനിക്കൊരു സഹോദരി ഉണ്ടാകുമെന്ന തോന്നല്‍ ഡന്‍ഫോര്‍ഡിന് ഉണ്ടായിരുന്നു.

ഡന്‍ഫോര്‍ഡിന്റെ മാതാപിതാക്കള്‍ സഹോദരിയെ അന്വേഷിച്ച് എത്തിയെങ്കിലും അവളെ മറ്റൊരു കുടുംബം ദത്തെടുത്തെന്നാണ് അറിഞ്ഞത്. 2013ല്‍ 23 ആന്റി മീയില്‍ തന്റെ ഡിഎന്‍എ വിവരങ്ങള്‍ ഡന്‍ഫോര്‍ഡ് നല്‍കി. കഴിഞ്ഞ കൊല്ലം ബെന്നറ്റും ഇതേ സ്ഥലത്ത് ഡിഎന്‍എ ടെസ്റ്റ് നടത്തിയതോടെയാണ് സഹോദരിമാര്‍ തമ്മിലുള്ള അപ്രതീക്ഷിത കൂടിക്കാഴ്ചയ്ക്ക് വഴിയൊരുങ്ങിയത്.

ഇരുവരുടെയും ഡിഎന്‍എ ഒന്നാണെന്ന് അധികൃതര്‍ക്ക് മനസിലായി. തനിക്കൊരു സഹോദരി ഉണ്ടാകുമെന്ന് ബെന്നറ്റ് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ഡിഎന്‍എ 100 ശതമാനം യോജിക്കുന്നുവെന്ന് മനസിലാക്കിയ ബെന്നറ്റ് അതിശയിച്ചു പോയി. അങ്ങനെ 33 വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും കണ്ടുമുട്ടി.

പക്ഷെ രണ്ട് പേരുടെയും ജന്മദിനം അടയാളപ്പെടുത്തിയിരിക്കുന്നത് വ്യത്യസ്തമായാണ്. ബെന്നറ്റിന്റെ 1983 ഡിസംബര്‍ 25നും, ഡന്‍ഫോര്‍ഡിന്റെ ജന്മദിനം 1984 ജനുവരി 13നുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.