അടിച്ചാല്‍ പോര വെട്ടണമെന്ന് നിര്‍ദേശിച്ചു;ക്വട്ടേഷൻ നൽകിയത് പ്രാദേശിക ഡിവൈഎഫ്ഐ നേതൃത്വമാണെന്ന് ആകാശിന്റെ മൊഴി
21 February 2018
കണ്ണൂര്‍: ഷുഹൈബിനെ കൊല്ലാൻ ക്വട്ടേഷൻ നൽകിയത് പ്രാദേശിക ഡിവൈഎഫ്ഐ നേതൃത്വമാണെന്ന് ആകാശ് തില്ലങ്കേരി പൊലീസിനു മൊഴി നൽകി.ഭരണമുണ്ടെന്നും പാര്‍ട്ടി സഹായിക്കുമെന്നും നേതാക്കള്‍ പറഞ്ഞു, കൊലക്കു ശേഷം താനും റിജിലും നാട്ടിലേക്ക് തന്നെ പോയി. മരണം ഉറപ്പായപ്പോഴാണ് ഒളിവില്‍ പോയത് .
അടിച്ചാല്‍ പോരേയെന്ന് ചോദിച്ചപ്പോള്‍ വെട്ടണമെന്ന് നേതാക്കൾ ശഠിച്ചതായി മൊഴിയിലുണ്ട്. പ്രതികളെ നല്‍കിയാല്‍ കൂടുതല്‍ പോലീസ് അന്വേഷിക്കില്ല.അക്കാര്യം പാര്‍ട്ടി നോക്കിക്കൊള്ളും എന്നും നേതാക്കള്‍ പറഞ്ഞതായും ആകാശ് പൊലിസിനോട് വെളിപ്പെടുത്തി.