കക്ഷി രാഷ്ട്രീയത്തിനപ്പുറം ഷുഹൈബ് ഇങ്ങനെയും ഒരാളായിരുന്നു….

single-img
19 February 2018

ഷുഹൈബ് വധക്കേസിലെ അന്വേഷണവും, സംഭവവുമായി ബന്ധപ്പെട്ടുള്ള ആരോപണ പ്രത്യാരോപണങ്ങളും തുടരുമ്പോള്‍ ഷുഹൈബിന്റെ സുഹൃത്ത് ഫെയ്സ്ബുക്കില്‍ പങ്കുവച്ച കൊച്ചു ഓര്‍മക്കുറിപ്പുകള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടുന്നു. കക്ഷി രാഷ്ട്രീയത്തിനപ്പുറം ഷുഹൈബ് എന്ന ചെരുപ്പക്കാരന്റെ സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ പരാമര്‍ശിച്ചുള്ള കുറിപ്പുകളാണ് ഏറെയും.

ഷുഹൈബിന്റെ നാട്ടിലെ സ്‌കൂളിലെ അധ്യാപകനായ ഇരിട്ടി സ്വദേശിയായ അധ്യാപകന്‍ സഹീര്‍ പുതിയവളപ്പില്‍ എഴുതിയ കുറിപ്പ്

രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് മെയ് മാസം അവസാനം പിടിഎ എക്‌സികുട്ടീവ് യോഗം ചര്‍ച്ച, സ്‌കൂള്‍ പ്രവേശനോല്‍സവം. പുതുതായി ചേരുന്ന പ്രീ പ്രൈമറി ഉള്‍പ്പെടെ എല്ലാവര്‍ക്കും കിറ്റ് കൊടുക്കാന്‍ തീരുമാനമായി. യോഗം കഴിഞ്ഞ് പുറത്തിറങ്ങിയ ഉടനെ റോഡ് സൈഡില്‍ കണ്ടത് ഷുഹൈബിനെ…..

കാര്യങ്ങള്‍ ധരിപ്പിച്ചു. … പിന്നെ കണ്ടത് ജൂണ്‍ 1 ന് 42 വലിയ കിറ്റുകളുമായി ഷുഹൈബും ഫര്‍സിന്‍ മജീദും സ്‌ക്കൂള്‍ മുറ്റത്ത് ഞങ്ങളേയും കാത്ത് നില്‍ക്കുന്നതാണ്. ഞങ്ങളെ ഏല്‍പ്പിച്ച് പോവാന്‍ ഇറങ്ങിയ ഷുഹൈബിനോട് പൂര്‍വ്വ വിദ്യാര്‍ത്ഥിയായ നിങ്ങള്‍ തന്നെ വിതരണം ചെയ്യണമെന്ന് ഞങ്ങളാണ് നിര്‍ബന്ധിച്ചത്.

ഈ ലോകത്തെ പബ്‌ളിസിറ്റി ആഗ്രഹിച്ചല്ല ഷുഹൈബിന്റെ ഒരു പ്രവര്‍ത്തനവും എന്നത് അനുഭവം സാക്ഷി. …. നന്മകള്‍ ഒരിക്കലും മരിക്കാതെ മറക്കാതെ നിലനില്‍ക്കുക തന്നെ ചെയ്യും. അര്‍ഹമായ പ്രതിഫലം സൃഷ്ടാവ് നല്‍കും ….. നല്‍കട്ടെ …. ആമീന്‍

അധ്യാപകര്‍, തെരൂര്‍ മാപ്പിള എല്‍.പി. സ്‌കൂള്‍. എടയന്നൂര്‍ …