ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്‍റ് ജേക്കബ് സുമ രാജിവച്ചു

single-img
15 February 2018


കേപ്ടൗണ്‍: ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്ക് വിരാമമിട്ട് ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്‍റ് ജേക്കബ് സുമ രാജിവച്ചു. ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്താണ് രാജിക്കാര്യം സുമ പ്രഖ്യാപിച്ചത്. തന്‍െറ പാര്‍ട്ടിയായ ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍െറ ജനപ്രീതി ഇടിക്കുകയും ദക്ഷിണാഫ്രിക്കന്‍ സമ്പദ് വ്യവസ്ഥക്ക് മുറിവേല്‍പ്പിക്കുകയും ചെയ്ത അഴിമതി വിവാദങ്ങളില്‍ പെട്ട് നില്‍ക്കക്കള്ളിയില്ലാതെയാണ് ജേക്കബ് സുമ അധികാതം വിട്ടൊഴിഞ്ഞത്. നിലവില്‍ ഡെപ്യൂട്ടി പ്രസിഡന്‍റായ സിറില്‍ റമഫോസ സുമയ്ക്ക് പകരക്കാരനായി അധികാരമേറ്റെടുക്കും.

രാജിവയ്ക്കാന്‍ സുമയോട് പാര്‍ട്ടി ആവശ്യപ്പെടുകയായിരുന്നു. സ്വമേധയാ അധികാരത്തില്‍ നിന്ന് ഇറങ്ങിയില്ലെങ്കില്‍ വ്യാഴാഴ്ച പാര്‍ലമെന്‍റില്‍ അവിശ്വാസ പ്രമേയം നേരിടേണ്ടിവരുമായിരുന്നു. പാര്‍ട്ടി തീരുമാനത്തോട് യോജിക്കുന്നില്ലെങ്കിലും രാജിവക്കുകയാണെന്ന് സുമ പറഞ്ഞു. കഴിഞ്ഞ 10 വര്‍ഷത്തോളമായി ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്‍റാണ് സുമ. ആദ്യത്തെ അഞ്ചു വര്‍ഷത്തെ കാലയളവ് കഴിഞ്ഞ് രണ്ടാമതും അധികാരത്തിലേറുകയായിരുന്നു 75കാരന്‍. രാജി പാര്‍ട്ടി സ്വാഗതം ചെയ്തു.