ആ കമന്ററി വരുമ്പോൾ കാണികൾ പറയുന്നു എന്തൊരഴക് ആഹാ… എന്തൊരു ഭംഗി;കമന്ററിയില്‍ റെക്കോര്‍ഡ് നേട്ടം കുറിക്കാനൊരുങ്ങി ഷൈജു ദാമോദരൻ

single-img
8 February 2018

കൊച്ചി: ഇന്ത്യൻ സൂപ്പർലീഗിൽ ഇന്നത്തെ മത്സരം അരങ്ങേറുമ്പോൾ (കേരള ബ്ലാസ്റ്റേഴ്സ് -എടികെ കൊല്‍ക്കത്ത) കമന്ററി ബോക്സിൽ ഡബിൾ സെഞ്ച്വറി തികയ്ക്കുകയാണ് ഷൈജു ദാമോദരൻ.ആറുഭാഷകളിൽ തത്സമയം സംപ്രേക്ഷണം ചെയ്യപ്പെടുന്ന ലീഗിൽ 200 മത്സരങ്ങള്‍ക്കും ഷൈജു ദാമോദരന്റെ കമന്ററി ഉണ്ടായിരുന്നു .ഐ എസ് എല്ലില്‍ 250 മത്സരങ്ങള്‍ മാത്രമെ നടന്നിട്ടുള്ളൂ.

2014-ൽ ഐ.എസ്.എൽ ആദ്യ മത്സരം മുതൽ മലയാളി ഫുട്ബോൾ പ്രേക്ഷകർക്ക് പരിചിതമാണ് ഷൈജു ദാമോദരൻ.


“സുഷാന്ത് മാത്യുവിന്റെ കാലില്‍ നിന്ന് ഒരു മഴവില്ല്, കോപ്പലാശാന്റെ കപ്പല്‍, ഈ സീസണിലെ ഓട് മുംബൈ കണ്ടം വഴി, ശുക്രന്‍ ഹബീബി അല്‍ഫ് മറ. സച്ചിനും കോപ്പലും പിന്നെ ആ 11 പേരും പ്രതീക്ഷകളുടെ പൂമരം കൊണ്ട് കപ്പലുണ്ടാക്കി.. ആ കപ്പലിൽ കേറി കേരളം കൊച്ചിയിലേക്ക് ആ മ‌ഞ്ഞകുപ്പായക്കാര്‍ വരുമ്പോൾ…. കാണികൾ പറയുന്നു എന്തൊരഴക് ആഹാ… എന്തൊരു ഭംഗി” തുടങ്ങി അനേകം ഷൈജു കമന്ററികള്‍ കേരളത്തിലെ ഫുട്ബോള്‍ പ്രേമികളെ ആവേശ കൊടുമുടിയില്‍ എത്തിച്ചിട്ടുണ്ട്.