വീണ്ടുമൊരു നിർഭയ:മൃഗീയ ലൈംഗിക പീഡനത്തിന് ഇരയാക്കി ദളിത് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത് പന്ത്രണ്ടാം ക്ലാസുകാരൻ
15 January 2018
ചണ്ഡീഗഡ്∙ ഹരിയാനയിലെ ജിന്ദ് ജില്ലയിൽ മൃഗീയ ലൈംഗിക പീഡനത്തിന് ഇരയാക്കി പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത് അയല്‍വാസിയായ പന്ത്രണ്ടാം ക്ലാസുകാരനെന്ന് പൊലീസ്. ഇയാള്‍ ഒളിവിലാണ്.
കുട്ടിയുടെ ശരീരത്തില്‍ നിരവധി പരിക്കുകളേറ്റ പാടുകളുണ്ട്. സ്വകാര്യ ഭാഗങ്ങള്‍ വികൃതമാക്കിയിട്ടുണ്ട്. ധാരാളം ആന്തരിക മുറിവുകളും കുട്ടിക്ക് ഏറ്റിട്ടുണ്ട്. കട്ടിയേറിയതും മൂര്‍ച്ചയുള്ളതുമായ ഒരു വസ്തു പെണ്‍കുട്ടിയുടെ ഉള്ളിലേക്ക് കയറ്റിയതായും റിപ്പോര്‍ട്ടിലുണ്ട്.
പത്താം ക്ലാസ് വിദ്യാർഥിനിയായ പെൺകുട്ടിയുടെ മുഖം, തല, നെഞ്ച്, കൈകൾ എന്നിവിടങ്ങളിലായി 19 മുറിവുകളാണുള്ളത്. കുട്ടിയുടെ ശ്വാസകോശം തകർന്ന സ്ഥിതിയിലാണ്. പ്രതികളിലൊരാൾ പെൺകുട്ടിയുടെ നെഞ്ചിൽ കയറി ഇരുന്നതിന്റെ സൂചനയാണെന്ന് ഫൊറൻസിക് വിഭാഗം തലവൻ ഡോ.എസ്.കെ.ധത്തർവാൾ പറഞ്ഞു.