വീണ്ടുമൊരു നിർഭയ:ശ്വാസകോശം തകര്‍ത്ത് ലൈംഗികാവയവത്തിലൂടെ വസ്തുക്കള്‍ ഇടിച്ചുകയറ്റി;ദളിത് പെൺകുട്ടി കൊല്ലപ്പെട്ടത് ക്രൂരപീഡനം നേരിട്ട്

single-img
15 January 2018

ചണ്ഡീഗഡ്∙ ഹരിയാനയിലെ ജിന്ദ് ജില്ലയിൽ മരിച്ചനിലയിൽ കണ്ടെത്തിയ പതിനഞ്ചുകാരി നേരിട്ടത് നിർഭയയ്ക്കുണ്ടായ പോലെ വലിയ പീഡനമെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്.കുട്ടിയുടെ ശരീരത്തില്‍ നിരവധി പരിക്കുകളേറ്റ പാടുകളുണ്ട്. സ്വകാര്യ ഭാഗങ്ങള്‍ വികൃതമാക്കിയിട്ടുണ്ട്. ധാരാളം ആന്തരിക മുറിവുകളും കുട്ടിക്ക് ഏറ്റിട്ടുണ്ട്. കട്ടിയേറിയതും മൂര്‍ച്ചയുള്ളതുമായ ഒരു വസ്തു പെണ്‍കുട്ടിയുടെ ഉള്ളിലേക്ക് കയറ്റിയതായും റിപ്പോര്‍ട്ടിലുണ്ട്.
പത്താം ക്ലാസ് വിദ്യാർഥിനിയായ പെൺകുട്ടിയുടെ മുഖം, തല, നെഞ്ച്, കൈകൾ എന്നിവിടങ്ങളിലായി 19 മുറിവുകളാണുള്ളത്. കുട്ടിയുടെ ശ്വാസകോശം തകർന്ന സ്ഥിതിയിലാണ്. പ്രതികളിലൊരാൾ പെൺകുട്ടിയുടെ നെഞ്ചിൽ കയറി ഇരുന്നതിന്റെ സൂചനയാണെന്ന് ഫൊറൻസിക് വിഭാഗം തലവൻ ഡോ.എസ്.കെ.ധത്തർവാൾ പറഞ്ഞു.

അതേസമയം, കുരുക്ഷേത്രയില്‍ 10ാം ക്ലാസ് വിദ്യാര്‍ഥിയെ പീഡിപ്പിച്ച്‌ കൊന്നവരെയും തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. കുട്ടിയെ ക്രൂരമായി ആക്രമിച്ചവര്‍ പാനിപ്പത്തില്‍ ഉണ്ടെന്ന വിവരം ലഭിച്ചിട്ടുണ്ടെന്നും ഇവര്‍ ഉടന്‍ പിടിയിലാകുമെന്നും മുഖ്യമന്ത്രി എം.എല്‍ ഖട്ടര്‍ അറിയിച്ചു. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി വേണം. തങ്ങള്‍ക്ക് നീതി ലഭിക്കണം. ഭരണകൂടം നന്നായി പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ ഇതുപോയലാരു ദുരന്തം ഉണ്ടാകുമായിരുന്നില്ലെന്നും കുട്ടിയുടെ പിതാവ് പറഞ്ഞു.