കുടുംബവഴക്കിനെ തുടർന്ന് അഞ്ചുവയസുള്ള മകനുമായി യുവതി കുളത്തിൽചാടി;യുവതിയെ രക്ഷിച്ചെങ്കിലും മകൻ മരിച്ചു

single-img
11 January 2018

തൃശൂർ: കുടുംബവഴക്കിനെ തുടർന്ന് അഞ്ചുവയസുള്ള മകനുമായി യുവതി കുളത്തിൽചാടി. യുവതിയെ രക്ഷിച്ചെങ്കിലും മകൻ മരിച്ചു. എടക്കുന്നി ശിവദാസിന്‍റെ മകൻ ആദർശ് (ആദി) ആണ് മരിച്ചത്. കുട്ടി ഓട്ടിസം ബാധിതനായിരുന്നു.

വിവരമറിഞ്ഞെത്തിയ പുതുക്കാട് ഫയർഫോഴ്സ് നടത്തിയ തെരച്ചിലിലാണ് ആദർശിന്‍റെ മൃതദേഹം കണ്ടെടുത്തത്. ഇവർ താമസിക്കുന്ന വീട്ടുടമസ്ഥന്‍റെതാണ് കുളം.

പുലർച്ചെ അഞ്ചോടെയാണ് സംഭവം. ശിവദാസനും ഭാര്യ അശ്വതിയും മകനും മാത്രമെ വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിലുണ്ടായിരുന്നുള്ളു. വഴക്കിനെ തുടർന്ന് പുലർച്ചെ അശ്വതി മകനെ എടുത്ത് കുളത്തിൽ ചാടുകയായിരുന്നു. ഇരുവരും കുളത്തിൽ ചാടുന്നത് കണ്ട് ഇവരെ രക്ഷിക്കാൻ ഭർത്താവ് ശിവദാസനും പുറകെ കുളത്തിലേക്ക് ചാടി. ശബ്ദംകേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ശിവദാസനെയും അശ്വതിയെയും കുളത്തിൽ നിന്ന് രക്ഷിച്ചത്. പുതുക്കാട് പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.