നെടുമ്പാശേരിയിൽ വന്‍ ലഹരി വേട്ട: 25 കോടിയുടെ കൊക്കെയ്നുമായി യുവതി പിടിയിൽ
കൊച്ചിയിൽ 25 കോടി വിലവരുന്ന അഞ്ച് കിലോ ഹെറോയിൻ പിടിച്ചു. നാർകോട്ടിക് കൺട്രോൾ ബ്യൂറോ നടത്തിയ പരിശോധനയിൽ നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നാണ് മയക്കുമരുന്ന് പിടികൂടിയത്. ഇത് വിദേശത്ത് നിന്നും കടത്തിയെന്ന് കരുതുന്ന ഫിലിപ്പീൻസ് സ്വദേശിയായ യുവതിയും പിടിയിലായിട്ടുണ്ട്. സംസ്ഥാനത്തെ ഏറ്റവും വലിയ മയക്ക് മരുന്ന് വേട്ടകളിൽ ഒന്നാണിതെന്നാണ് വിവരം.
ലഹരിമരുന്ന് കൊച്ചിയിൽ എത്തിക്കാനാണ് ഇവർക്ക് കിട്ടിയിരുന്ന നിർദേശം എന്നറിയുന്നു. എന്നാൽ, ആർക്കാണ് ഇത് എത്തിക്കാൻ ശ്രമിച്ചതെന്ന് വ്യക്തമായിട്ടില്ല. ബ്രസീലിലെ സാവോപോളയില്‍ നിന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലൂടെ യാത്ര ചെയ്താണ് യുവതി ഇവിടെ എത്തിയത്.
ലഹരികടത്തിന് മറ്റാരെങ്കിലും സഹായം ചെയ്തിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളിൽ അന്വേഷണം തുടങ്ങി. നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ഇവരെ ചോദ്യം ചെയ്ത് വരികയാണ്. ഉച്ചയ്ക്ക് മൂന്നു മണിയോടെയാണ് ഇവര്‍ കൊച്ചിയിലെത്തിയത്.