ഐ.എസ്.ആർ.ഒ മുൻ ചെയർമാൻ ജി. മാധവൻ നായർക്ക് ജാമ്യം
23 December 2017
ആൻട്രിക്സ്-ദേവാസ് ഇടപാടിൽ ഐ.എസ്.ആർ.ഒ യുടെ മുൻ ചെയർമാൻ ജി. മാധവൻ നായർക്ക് അടക്കമുള്ളവര്‍ക്ക് ജാമ്യം.അമ്പതിനായിരം രൂപയുടെയും രണ്ട് ആൾ ജാമ്യത്തിലുമാണ് സി.ബി.െഎ പ്രത്യേക കോടതി പ്രതികൾക്ക് ജാമ്യം അനുവദിച്ചത്.
ഐ.എസ്.ആർ.ഒയുടെ വാണിജ്യവിഭാഗമായ ആൻട്രിക്സ് കോർപറേഷൻ വഴി സ്വകാര്യ മൾട്ടിമീഡിയ കമ്പനിയായ ദേവാസിന് 578 കോടി രൂപയുടെ ലാഭമുണ്ടാക്കാൻ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തെന്നും ഖജനാവിന് ഇത്രയും തുകയുടെ നഷ്ടം വരുത്തിയെന്നുമാണ് സി.ബി.ഐ മാധവൻ നായർ അടക്കമുള്ള പ്രതികള്‍ക്കെതിരേ ആരോപിക്കുന്ന കുറ്റം.