സ്കൂൾ അത്‌ലറ്റിക്സ്: തുടർച്ചയായ ഇരുപതാം തവണയും കേരളത്തിന്റെ ചുണക്കുട്ടികൾ കിരീടം നേടി
ദേശീയ സ്കൂള്‍ സീനിയര്‍ അത്ലറ്റിക് മീറ്റിൽ കേരളത്തിന് കിരീടം. തുടർച്ചയായി ഇരുപതാം തവണയാണ് കേരളം കിരീടം നേട്ടുന്നത്. ആതിഥേയരായ ഹരിയാനയുടെ കടുത്ത വെല്ലുവിളി മറികടന്നാണ് കേരളം കിരീട നേട്ടത്തിലേക്ക് കുതിച്ചത്.
അവസാനദിനമായ ഇന്ന് രാവിലെ രണ്ടുസ്വര്‍ണവും ഒരു വെള്ളിയും നേടിയാണ് നിലവിലെ ചാംപ്യന്‍മാര്‍ കിരീടം ഉറപ്പിച്ചത്. ഹരിയാനയുടെ വെല്ലുവിളികളെ മറികടന്ന് 80 പോയിന്‍റുകളോടെയാണ് കേരളത്തിന്‍റ കിരീട നേട്ടം. മീറ്റിൽ ഒൻപതു സ്വർണമാണ് കേരളത്തിന്‍റെ താരങ്ങൾ നേടിയത്. ആതിഥേയരായ ഹരിയാനയാണ് രണ്ടാം സ്ഥാനത്ത്.
1,500 മീറ്ററില്‍ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും വിഭാഗത്തില്‍ കേരളം സ്വര്‍ണമണിഞ്ഞു. പെണ്‍കുട്ടികളില്‍ അനുമോള്‍ തമ്പിയും ആണ്‍കുട്ടികളില്‍ ആദര്‍ശ് ഗോപിയുമാണ് ഒന്നാമതെത്തിയത്. പെണ്‍കുട്ടികളില്‍ കേരളത്തിന്റെ കെ.ആര്‍. ആതിര വെള്ളി നേടി. ആണ്‍കുട്ടികളുടെ 200 മീറ്ററില്‍ കേരളത്തിന്റെ അശ്വിന്‍ ബി. ശങ്കറും രണ്ടാമതെത്തി.