സി.പി.എം നേതാവ് ഒ.കെ വാസുവിന്റെ മകന്‍ ബി.ജെ.പിയില്‍ ചേര്‍ന്നു

single-img
10 November 2017

പാനൂര്‍: സി.പി.എം നേതാവും മലബാര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാനുമായ ഒ.കെ വാസുവിന്റെ മകന്‍ ശ്രീജിത്തും കുടുംബാംഗങ്ങളും ബി.ജെ.പിയില്‍ ചേര്‍ന്നു. ഇന്നലെ വൈകിട്ട് പൊയിലൂരില്‍ നടന്ന പരിപാടിയിലാണ് ശ്രീജിത്തും കുടുംബാംഗങ്ങളും ബി ജെ പിയില്‍ ചേര്‍ന്നത്.

ഇതിനു പുറമെ സി.പി.എം രക്തസാക്ഷി കേളോത്ത് പവിത്രന്റെ സഹോദരന്‍ കേളോത്ത് ബാലന്‍, സുബീഷ് വിളക്കോട്ടൂര്‍, കോണ്‍ഗ്രസില്‍നിന്ന് രാജിവെച്ച വസന്ത വിളക്കോട്ടൂര്‍ എന്നിവരെയും പൊയിലൂരില്‍ നടന്ന ബിജെപി യോഗത്തില്‍ സംസ്ഥാന സെക്രട്ടറി അഡ്വ:ബി.ഗോപാലകൃഷ്ണന്‍ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു.

എന്നാല്‍ സംഭവം ഒ.കെ വാസു നിഷേധിച്ചു. മകന്‍ ബിജെപിയില്‍ ചേര്‍ന്നിട്ടില്ലെന്ന് അദ്ദേഹം അറിയിച്ചു. ബിജെപി കുടുംബകലഹമുണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്നും വാസു മാധ്യമങ്ങളോട് പറഞ്ഞു.

വാസുവിന്റെ ശരീരം അവിടെയാണെങ്കിലും മനസ് ഇവിടെയാണെന്ന് ബിജെപി നേതാവ് ഗോപാലകൃഷ്ണന്‍ പറഞ്ഞു. ബിജെപിയിലെ അഭിപ്രായ ഭിന്നതയെത്തുടര്‍ന്ന് ഒ.കെ. വാസുവും കെ. അശോകനും അടക്കമുള്ളവര്‍ സിപിഎമ്മില്‍ ചേരുകയായിരുന്നു.